ഇടുക്കി: സ്കൂളിലേക്ക് പുറപ്പെട്ട പ്രായവൂർത്തിയാകാത്ത പെൺകുട്ടികളെ 15 ദിവസങ്ങൾക്ക് ശേഷം കാമുകൻമാർക്കൊപ്പം കണ്ടെത്തി. ഒരാളെ ഒഡീഷയിൽ നിന്നും മറ്റൊരാളെ തമിഴ്നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. പെൺകുട്ടികളുടെ കാമുകൻമാർ അറസ്റ്റിലായിട്ടുണ്ട്. തമിഴ്നാട്ടിലെ കരൂരിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിക്കൊപ്പം അൻവർ എന്നയാളും, ഒഡീഷയിലെ ഖണ്ഡഗിരിയിൽ നിന്നും കണ്ടെത്തിയ പെൺകുട്ടിക്കൊപ്പം അൻഷാദ് എന്നയാളുമാണ് ഉണ്ടായിരുന്നത്.
നവംബർ 19നു രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടികളെ കണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ ഭലമുണ്ടായില്ല. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ രാജ്യവ്യാപകമായി അന്വേഷണം നടത്തുകയായിരുന്നു. ഇതെ തുടർന്നാണ് ഇവരെ കണ്ടെത്തിയത്. ഒരു ലക്ഷം രൂപയോളം സംഘടിപ്പിച്ച ശേഷമാണ് കാമുകൻമാർ പെൺകുട്ടികളുമായി നാടു വിട്ടത്. കാണാതായ പെൺകുട്ടികളിൽ ഒരാൾ മാതാവിനെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിരുന്നു. ഫോൺകോൾ പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് കേസിൽ നിർണായകമായത്.
ആറ് മാസം ബംഗളൂരുവിൽ തങ്ങിയ ശേഷം വിവാഹം കഴിഞ്ഞു മടങ്ങി വരാനാണ് കമിതാക്കൾ പദ്ധതിയിട്ടത്. പെൺകുട്ടികളെ കണ്ടെത്തുന്നതിനായി മൂന്നു ലക്ഷത്തോളം ഫോൺകോളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടെ അന്വേഷണം വഴിതെറ്റിക്കാൻ ഇവർ വില കുറഞ്ഞ ഫോണുകൾ വാങ്ങി സിമ്മിട്ട് ഉപയോഗിച്ച ശേഷം നശിപ്പിച്ചിരുന്നു. പുതിയ ഫോണുകൾ വാങ്ങി ഒരോ തവണയും പുതിയ സിമ്മുകളാണ് ഈ ഫോണിൽ ഉപയോഗിച്ചിരുന്നത്. ഇതും അന്വേഷണത്തിനു തടസം സൃഷ്ടിച്ചു. കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹൻ, നെടുങ്കണ്ടം സി.ഐ സി. ജയകുമാർ, നെടുങ്കണ്ടം എസ്.ഐ എസ്. കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: