കറാച്ചി: ലഹരി തലക്ക് പിടിച്ച യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം അരിഞ്ഞ് ഫ്ലാറ്റിൽ വിതറി. പാക്കിസ്താനിലെ കറാച്ചിയിലെ സദാർ പ്രദേശത്താണ് സംഭവം നടന്നത്. 70 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന ഭാര്യയെന്ന് അവകാശപ്പെടുന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇവരുടെ ഫ്ലാറ്റിന്‍റെ പുറത്ത് മനുഷ്യന്‍റെ കൈയും കാലും കണ്ടെന്ന് സമീപത്തുള്ളവരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ചിതറി കിടക്കുന്ന മൃതദേഹ ഭാഗങ്ങൾക്ക് നടുവിൽ കിടന്നുറങ്ങുന്ന നിലയിലായിരുന്നു സ്ത്രീ.
ഈ സ്ത്രീ തന്നെയായിരിക്കാം കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. പരസ്പര ബന്ധമില്ലാതെയാണ് സ്ത്രീ പെരുമാറുന്നതെന്നും ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GTdWYfjzEq4JYKBtby408a
20 പെൺകുട്ടികളെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റിൽ
ഇടുക്കി: സോഷ്യൽ മീഡിയ സൗഹൃദം മുതലാക്കി നഗ്ന ചിത്രം കൈക്കലാക്കി 20 ലധികം പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി അറസ്റ്റിൽ. നെടുങ്കണ്ടത്തിനു സമീപം തൂക്കുപാലം ബ്ലോക്ക് നമ്പർ 401 ൽ കല്ലൂപറമ്പിൽ ആരോമൽ (22) ആണ് പിടിയിലായത്. 20ലധികം പെൺകുട്ടികളെയാണ് ഇയാൾ നഗ്ന ദൃശ്യം കൈക്കലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സമൂഹ മാധ്യമങ്ങൾ വഴിയും നേരിട്ടുമാണ് ഇയാൾ പെൺകുട്ടികളുമയി അടുപ്പം സ്ഥാപിക്കുന്നത്. തുടർന്ന് ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിലൂടെ ഇത് പ്രണയമായി വളർത്തും. പിന്നീട് രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്‌ത ശേഷം പെൺകുട്ടികളോട് വിവസ്ത്രരാകാൻ ആവശ്യപ്പെടുകയാണത്രേ. ഇത്തരത്തിൽ വിവസ്ത്രരാകുന്ന ദൃശ്യങ്ങൾ ഫോണിൽ സേവ് ചെയ്‌ത ശേഷം ഇവ കാണിച്ചായിരുന്നു പീഡനം.
ഇയാളുടെ പീഡനത്തിനിരയായ ഒരു പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ ഇയാൾ നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് ഫോൺ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് നിരവധി പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങളടക്കമുള്ളവയാണ്. പെൺകുട്ടികളുമായി നടത്തിയ ഇക്കിളി ചാറ്റുകളും വീഡിയോകളും ഇയാളുടെ ഫോണിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇയാൾ ഈ ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്‌തയായും സംശയിക്കുന്നുണ്ട്. ഇതിനാൽ ഇയാളുമായി അടുപ്പമുള്ള ചില സുഹൃത്തുക്കളും നിലവിൽ പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇടുക്കി എസ്.പി. ആർ. കറുപ്പ സ്വാമിയുടെ നിർദ്ദേശപ്രകാര്യം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ് മോൻ, നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാൾക്കെതിരെ പരാതിയുമായി എത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Post A Comment: