ആഗ്ര: രണ്ട് വർഷം മുമ്പ് കാണാതായ പെൺകുട്ടിയുടെ മൃതദേഹാവശിഷ്ടം കാമുകന്‍റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ഫിറോസാബാദിലാണ് സംഭവം നടന്നത്. 2020 മുതലാണ് പെൺകുട്ടിയെ കാണാതായത്. കാമുകനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഒടുക്കം സംഭവത്തിന്‍റെ ചുരുൾ അഴിഞ്ഞത്. കുടുംബത്തിന്‍റെ അപമാനം ഭയന്ന് കാമുകനും പിതാവും ചേർന്ന് കുട്ടിയെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കാമുകന്‍ ഗൗരവിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ഖുശ്ബു എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. അതേസമയം കാണാതായ മകളെ ഇത്രയും കാലം തിരയുകയായിരുന്നു ഖുശ്ബുവിന്റെ മാതാപിതാക്കള്‍.
ഖുശ്ബു സ്വന്തം വീട് വിട്ട് ഇറങ്ങി വന്നുവെന്നും എന്നാല്‍ തങ്ങളുടെ വീട്ടില്‍ താമസിപ്പിക്കാന്‍ തയ്യാറായില്ലന്നും പ്രതികള്‍ സമ്മതിച്ചു. 2020 നവംബര്‍ 23 ന് ഒരു പെണ്‍കുട്ടിയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്തതായി സിര്‍സഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പറഞ്ഞു. അവരുടെ അന്വേഷണത്തില്‍ ഗൗരവുമായി പ്രണയബന്ധമുണ്ടെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ ഗൌരവ് തട്ടിക്കൊണ്ടുപോയതാകുമെന്നാണ് പൊലീസ് അടക്കം കരുതിയിരുന്നത്.
പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ പ്രതികളെ കണ്ടെത്താത്ത കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഈ കേസിന്‍റെ അന്വേഷണം പുനരാരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗരവിനെ കണ്ടെത്തിയ പൊലീസ് ഇയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തു. ഇരുവരും ഒളിവില്‍ കഴിയുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഖുശ്ബുവിനെ വീട്ടിലാണ് കുഴിച്ചിട്ടതെന്ന് ഗൗരവ് സമ്മതിച്ചു.
പെണ്‍കുട്ടിയെ ഗൌരവാണ് ഇരുചക്രവാഹനം ഓടിക്കാന്‍ പഠിപ്പിച്ചിരുന്നത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ പ്രണയമായി. എന്നാല്‍ ഗൗരവിന്‍റെ കുടുംബാംഗങ്ങള്‍ ഈ ബന്ധത്തെ എതിര്‍ത്തു. ഇതിനിടെ പെണ്‍കുട്ടി വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഇതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് ഗൌരവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb
മുലായംസിങ് യാദവ് വിടവാങ്ങി
ന്യൂഡെൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ മുലായംസിങ് യാദവ് (82) അന്തരിച്ചു. ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രേദശ് മുന്‍മുഖ്യമന്ത്രിയുമായിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്. 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.
കര്‍ഷക കുടുംബത്തില്‍ ജനിച്ച് മുലായം സിങ്ങിനെ ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചു. അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിങ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.
രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ഉത്തര്‍ പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28-ാമത്തെ വയസില്‍ സോഷ്യലിസ്റ്റ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. പിന്നീടാണ് സമാജ് വാദി പാർട്ടി രൂപീകരിക്കുന്നത്.
Post A Comment: