തിരുവനന്തപുരം: ജാതക ദോഷം മാറാൻ ഷാരോണിനെ പൂർണമായും ഭർത്താവാക്കാൻ ഗ്രീഷ്‌മ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇക്കാര്യത്തിൽ ഗ്രീഷ്‌മ വേണ്ടപ്പെട്ട ചിലരുടെ ഉപദേശം തേടിയിരുന്നതായും സംശയിക്കപ്പെടുന്നുണ്ട്. ഷാരോൺ വധക്കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്‌മയുമായി ബന്ധമുള്ള ചിലർ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർക്ക് കൊലപാതകുമായി ബന്ധമുണ്ടെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്.
ആദ്യ ഭർത്താവ് മരണപ്പെടുമെന്നായിരുന്നു ഗ്രീഷ്മയുടെ ജാതകം. ഇക്കാര്യം അറിഞ്ഞതോടെ സുഖകരമായ ഒരു കുടുംബ ജീവിതം ഉണ്ടാകുമോയെന്ന കാര്യത്തിൽ ഗ്രീഷ്‌മയ്ക്കും മാതാവിനും ഭീതിയുണ്ടായിരുനനു.
ഇതിനായി ആദ്യം ഒരു ഡമ്മി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ബന്ധുക്കളെയും നാട്ടുകാരെയും ഇത് ബോധ്യപ്പെടുത്താൻ കഴിയില്ലെന്നിരിക്കെയാണ് ഒരാളെ പ്രണയിച്ചു വിവാഹം കഴിക്കാനുള്ള ആലോനയിലേക്ക് ഗ്രീഷ്‌മ കടന്നത്. ഇതിനായി രണ്ടോ, മൂന്നോ ചെറുപ്പക്കാരുമായി ഗ്രീഷ്‌മയ്ക്ക് അടുപ്പമുണ്ടായിരുന്നതായുള്ള വിവരങ്ങളും ഷാരോണിന്‍റെ ബന്ധുക്കൾ പുറത്തു വിട്ടിട്ടുണ്ട്.
ഇവരിൽ ഗ്രീഷ്‌മയെ അന്ധമായി സ്നേഹിച്ച, എന്തു പറഞ്ഞാലും അനുസരിക്കുന്ന ഒരാളായിരുന്നു ഷോരോൺ. ഇതാണ് ഷാരോണിനെ തന്നെ ഇരയാക്കാൻ തീരുമാനിച്ചതിനു പിന്നിൽ. പട്ടാളക്കാരനുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തന്നെ ഷാരോണിനെ ആദ്യ ഭർത്താവാക്കാനും ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നു. താലിയും സിന്ദൂരവും ചാർത്തിയാൽ മാത്രം കല്യാണം നടക്കില്ലെന്നായിരുന്നു ഗ്രീഷ്‌മയ്ക്ക് ലഭിച്ച ഉപദേശം. ഇതനുസരിച്ച് താലി ചാർത്തി, സിന്ദൂരം തൊട്ട്, സാരിയുടുത്ത് ഷാരോണിന്‍റെ വീട്ടിലേക്ക് നവവധുവായി കയറുകയും ചെയ്‌തു.
ഇതൊക്കെ തന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഷാരോണിനെ പറഞ്ഞു വിശ്വസിപ്പിക്കുന്നതിനും ഗ്രീഷ്‌മ വിജയിച്ചു. ഇവർ തമ്മിൽ ആദ്യരാത്രി വരെ നടത്തിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും മറ്റും ഷാരോണിന്‍റെ പക്കൽ ഉണ്ട്. ഇവ തിരികെ നൽകണമെന്ന് ഗ്രീഷ്‌മ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നത് കൊലപാതകത്തിലേക്ക് നയിക്കുന്നതിനു കാരണമായെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
ഷാരോൺ ഗ്രീഷ്‌മയെ ആദ്യം കണ്ടത് ബസിൽ
തിരുവനന്തപുരം: കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഗ്രീഷ്‌മയും ഷാരോണും തമ്മിൽ പ്രണയിച്ചത് ഒരു വർഷത്തോളം. ഒരുമിച്ചുള്ള ബസ് യാത്രയിലാണ് ഇരുവരും തമ്മിൽ കാണുന്നതും പിന്നീട് അടുപ്പം പ്രണയത്തിലേക്ക് വഴിമാറുന്നതും. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥിനിയായ ഗ്രീഷ്‌മയും നെയ്യൂർ ക്രിസ്ത്യൻ കോളെജിലെ വിദ്യാർഥിയായ ഷാരോണും എല്ലാ ദിവസവും ഒരേ ബസിലാണ് യാത്ര ചെയ്‌തിരുന്നത്.
ബസിൽവച്ചു കണ്ടുള്ള പരിചയം ഇരുവരും തമ്മിലുള്ള അടുപ്പത്തിലേക്ക് നയിക്കുകയായിരുന്നു. പ്രണയത്തിലായതോടെ അഴകിയമണ്ഡപത്ത് ഗ്രീഷ്‌മയ്ക്കൊപ്പം ബസിറങ്ങുന്ന ഷാരോൺ ഒരുമിച്ച് ചിലവിട്ട ശേഷം മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകാറ്. ഇരുവരും തമ്മിൽ ഗാഢമായ പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു.
പ്രണയം ശക്തമായതോടെ ബസ് ഒഴിവാക്കി ഇരുവരും ഷാരോണിന്‍റെ ബൈക്കിലേക്ക് യാത്ര മാറ്റി. ഇരുവരും കെട്ടിപുണർന്ന് ബൈക്കിൽ യാത്ര ചെയ്യുന്നത് പതിവ് കാഴ്ച്ചയായിരുന്നു. ഇതിനിടെ വീട്ടുകാരെ തെറ്റിധരിപ്പിച്ച് ഇരുവരും ബൈക്കിൽ മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ യാത്രകളുടെ വീഡിയോകളും ചിത്രങ്ങളും ഷാരോണിന്‍റെ ഫോണിൽ ഉണ്ടായിരുന്നു.
അത്തരം ഒരു യാത്രയിൽ ഗ്രീഷ്‌മ ഷാരോണിനെ ജ്യൂസ് കുടിക്കാൻ നിർബന്ധിക്കുന്നതും കാണാം. കൊലപാതകത്തിനായി മുൻകൂട്ടി ഗ്രീഷ്‌മ പദ്ധതി തയാറാക്കിയിരുന്നുവെന്നു വേണം ഇതിൽ നിന്നും അനുമാനിക്കാൻ.
അതേസമയം പഠനത്തിൽ ഉഴപ്പിയതോടെ ഗ്രീഷ്‌മയുടെ വീട്ടുകാരാണ് ഇവരുടെ ബന്ധം കണ്ടെത്തുന്നത്. ബി.എ റാങ്ക് കാരിയായ ഗ്രീഷ്‌മ എം.എ പഠനത്തിൽ ഉഴപ്പിയതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഷാരോണുമായുള്ള ബന്ധം കണ്ടെത്തിയത്. എന്നാൽ ബന്ധം അവസാനിപ്പിച്ചെന്ന് ഗ്രീഷ്‌മ വീട്ടുകാരെ തെറ്റിധരിപ്പിച്ച ശേഷം ബന്ധം തുടരുകയായിരുന്നു.
ഇതിനിടെ ഗ്രീഷ്മയെ ഷാരോൺ താലികെട്ടുകയും സിന്ദൂരം അണിയിക്കുകയും ചെയ്തിരുന്നതായി ഷാരോണിന്‍റെ അമ്മ പറയുന്നു. ജാതകദോഷം മറികടക്കാൻ താലികെട്ടാനും സിന്ദൂരം അണിയിക്കാനും ഗ്രീഷ്മ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാൽ, ജാതക ദോഷ ആരോപണത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.
നിലവിൽ കൊലപാതകത്തിന്‍റെ കാരണത്തിലേക്ക് ജാതകദോഷം നയിച്ചെന്ന ആരോപണത്തിന് പൊലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഗ്രീഷ്മയെ താലികെട്ടിയതും സിന്ദൂരം അണിയിച്ചതും ഷാരോൺ അമ്മയോട് പറഞ്ഞിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് ഷാരോണിന്‍റെ സഹോദരനും പറഞ്ഞു.
Post A Comment: