ലക്‌നൗ: ക്രൂരമായ അതിക്രമത്തിന് ഇരയായി രക്തം വാർന്ന് റോഡിൽ കിടന്ന പെൺകുട്ടി സഹായത്തിനായി അഭ്യർഥിച്ചിട്ടും തിരിഞ്ഞു നോക്കാതെ ആൾക്കൂട്ടം. ഉത്തർപ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. കാണാതായ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് കരുതുന്നത്.
റോഡരികിൽ രക്തം വാർന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടത്. തന്നെ രക്ഷിക്കാൻ പെൺകുട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും മൊബൈലിലിൽ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു ആൾകൂട്ടം. ഈ സമയമത്രയും പെൺകുട്ടി ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്നു.
പിന്നീട് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ എടുത്ത് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ഈ സമയത്തും ആൾക്കൂട്ടം സഹായിക്കാൻ കൂട്ടാക്കിയിരുന്നില്ല. മനുഷ്യത്വ രഹിതമായ സംഭവത്തിൽ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
#यूपी- कन्नौज में एक 12 साल की मासूम बच्ची घर से मिट्टी की गुल्लक खरीदने निकली थी
— Yogesh Dixit (@DixitD14920823) October 24, 2022
घंटो बाद भी घर नहीं लौटी फिर खबर आई वो खून में लथपथ गेस्ट हाउस के पीछे मिली है
आशंका है गैंग रेप हुआ है नर्क बन गया है उत्तर प्रदेश #UP में कानून राज नही गुंडाराज चल रहा है@kannaujpolice @Uppolice pic.twitter.com/yXlbvHEGDF
Post A Comment: