ഹൈദ്രാബാദ്: ആൺകുട്ടികളോട് സംസാരിച്ചതിനു പിന്നാലെ 15 കാരിയെ പിതാവ് വെട്ടിക്കൊന്നു. തെലങ്കാനയിലെ വനപർത്തി ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. പെബൈര്‍ മണ്ഡലത്തിലെ ഗ്രാമത്തില്‍ നിന്നുള്ള 37 കാരനായ കര്‍ഷകനാണ് മകളെ വെട്ടിക്കൊന്നത്. ഇയാളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് 15കാരി.
ദീപാവലി അവധിക്ക് കുട്ടികള്‍ അമ്മയോടൊപ്പം അമ്മ വീട്ടിലേക്ക് പോയി. അമ്മ സ്വന്തം വീട്ടില്‍ താമസിക്കുകയും കുട്ടികള്‍ തിരിച്ചെത്തുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂത്ത പെണ്‍കുട്ടി അവളുടെ കോളെജിലേക്കും ഇളയവള്‍ സ്‌കൂളിലേക്കും പോയി.
സ്‌കൂള്‍ തുറക്കാത്തതിനാല്‍ 15കാരി വീട്ടില്‍ തന്നെയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ഓടെ പെണ്‍കുട്ടി ഗ്രാമത്തിലെ യുവാക്കളോട് സംസാരിച്ച് നില്‍ക്കുന്നത് പിതാവ് കണ്ടു. ഗ്രാമത്തിലെ ആണ്‍കുട്ടികളോട് സംസാരിക്കരുതെന്ന് ഇയാള്‍ പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും സംസാരിച്ചതാണ് പ്രകോപിപ്പിച്ചത്.
സമീപത്തിരുന്ന കോടാലിയെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ വെട്ടിയത്. സംഭവ സ്ഥലത്തുവെച്ച് തന്നെ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി വനപര്‍ത്തി എസ്പി കെ അപൂര്‍വ റാവു പറഞ്ഞു. പിതാവിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന്
കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം സംഭവം സ്‌കൂൾ അധികൃതർ ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്.
Post A Comment: