സുന്ദരികളായ സ്ത്രീകൾക്ക് വേണ്ടി രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ വരെ ഉണ്ടായിട്ടുള്ളത് ചരിത്രം. എന്നാൽ ഒരു ആൺകുട്ടിക്ക് വേണ്ടി രണ്ട് പെൺകുട്ടികൾ പരസ്പരം തമ്മിൽ തല്ലുന്നതാണ് ഇപ്പോൾ സൈബർ ലോകത്തെ പ്രധാന ചർച്ചാ വിഷയം.
ജാർഖണ്ഡിൽ നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോയാണ് സൈബർ ലോകത്ത് വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആൺ സുഹൃത്തിനു വേണ്ടിയാണ് രണ്ട് പെൺകുട്ടികൾ പരസ്പരം തമ്മിൽ തല്ലുന്നത്. പരസ്പരം മുടിക്കുത്തിനു പിടിച്ചു വലിച്ചും തള്ളിത്താഴെയിടാന്‍ ശ്രമിച്ചും തല്ലിയും ചവിട്ടിയും തമ്മില്‍ത്തല്ലുന്നത് വീഡിയോയിൽ കാണാം. ഇവരെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമില്ല.
രണ്ട് പെണ്‍കുട്ടികള്‍ക്കും ഒരാളോട് ഇഷ്ടം തോന്നിയതിനെ തുടർന്നാണത്രേ ഈ തല്ലുണ്ടായത്. തല്ലി തോപ്പിക്കുന്ന ആള്‍ക്ക് ആണ്‍കുട്ടിയെ പ്രണയിക്കാം എന്ന് സുഹൃത്തുക്കള്‍ വെച്ച വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു പോര്. ഇതിന്‍റെ ഭാഗമായി നടന്ന അടിയെ, കൈയടിച്ചും ആര്‍പ്പുവിളിച്ചും ആക്രോശിച്ചും പ്രോത്സാഹിപ്പിക്കുകയാണ് ആണ്‍കുട്ടികള്‍. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ അനന്താകോളജിലെ കാന്‍റീന് മുന്നിലാണ് പെണ്‍കുട്ടികളുടെ പോരാട്ടം.
एक लड़के के लिए दो लड़कियों में हुई ज़बरदस्त भिड़ंत | Unseen India pic.twitter.com/Z73j5fBtMH
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
നരബലി; റോസ്‌ലിയുടെ മുറിവുകളിൽ കറി മസാല പുരട്ടി
കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതികൾ. കൊല്ലപ്പെട്ട റോസ്‌ലിയെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു റോസ്‌ലിയെ നരബലിക്കായി കൊലപ്പെടുത്താൻ മൂവർ സംഘം തയാറെടുത്തത്.
കത്തികൊണ്ട് റോസ്‌ലിയുടെ നഗ്ന ശരീരത്തിൽ മുഴുവൻ വരഞ്ഞതായും ഈ മുറിവുകളിൽ മസാല തേച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതമാണ് മുറിവുകളിൽ തേച്ചത്. മൂന്നു പ്രതികളും മാറി മാറി മസാല മുറിവുകളിൽ തേച്ചു പിടിപ്പിച്ചു. ഈ സമയം റോസ്‌ലി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചെന്നും കേസിലെ മുഖ്യ പ്രതി ഷാഫി പറഞ്ഞു.
ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. ഇതിനു ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ചു. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്.
Post A Comment: