ബംഗളൂരു: സ്വകാര്യ ചിത്രങ്ങൾ കാട്ടി നടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. 35 കാരിയായ കന്നട നടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മേക്കപ്പ് ആർട്ടിസ്റ്റായ ഹെബാൾ സ്വദേശി മഹന്തേഷ് (27) പിടിയിലാകുന്നത്. 30 ലക്ഷം രൂപയാണ് നടിയോട് ഇയാൽ ആവശ്യപ്പെട്ടത്.
അജ്ഞാത ഫോണിൽ നിന്നാണ് നടിക്ക് ഭീഷണി സന്ദേശം എത്തിയത്. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും തന്‍റെ കൈവശമുണ്ടെന്നും ഇത് സോഷ്യൽ മീഡയിയൽ പ്രചരിപ്പിക്കാതിരിക്കാൻ 30 ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ആവശ്യം. നടി ഇത് കാര്യമായി എടുത്തിരുന്നില്ല. എന്നാൽ തന്‍റെ നഗ്ന ചിത്രങ്ങൾ ഈ നമ്പരിൽ നിന്നും ലഭിച്ചതോടെ നടി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചിത്രങ്ങൾ അയച്ച ഫോൺ പൊലീസ് കണ്ടെത്തിയത്. ഇതോടെയാണ് നടിയുടെ മേക്കപ്പ് മാൻ തന്നെയാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്. നടിയുടെ ഫോൺ തന്ത്രത്തിൽ കൈക്കലാക്കിയ ഇയാൾ നടിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയായിരുന്നു. തുടർന്നായിരുന്നു ഭീഷണി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3
കള്ളനു പിന്നാലെ കാട്ടിൽ കയറിയ പൊലീസിനെ പാമ്പ് കടിച്ചു
കണ്ണൂർ: വീട്ടമ്മയുടെ മാല മോഷ്‌ടിച്ച ശേഷം കാട്ടിലൊളിച്ച കള്ളനെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനു പാമ്പു കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. മട്ടന്നൂരിലെ കീഴല്ലൂരിൽ വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്ന് പോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച പ്രതിയെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പുകടിയേറ്റത്. പട്ടാന്നൂര്‍ സ്വദേശിയായ കെ. രാധയുടെ മൂന്നു പവന്‍റെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.
രാധയുടെ പരാതിയില്‍ പൊലീസ് മട്ടന്നൂര്‍ പരിസരത്ത് പരിശോധന നടത്തവെ മാലപൊട്ടിച്ച സംഘത്തെ കീഴല്ലൂരില്‍ വച്ച് പിടികൂടി. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. ഒരു പ്രതി പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നാലെ പൊലീസും നാട്ടുകാരും കാട്ടിലേക്ക് ഓടി. തെരച്ചിലൊനുടിവില്‍ പൊലീസ് പ്രതിയെ പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പു കടിയേറ്റത്.
Post A Comment: