2016ലാണ് ചടയമംഗലം സ്വദേശിയുമായി യുവതിയുടെ വിവാഹം നടന്നത്. ഇതിനു പിന്നാലെ തന്നെ നിരന്തരം മന്ത്രവാദത്തിന് ഇരയാക്കിയെന്ന് യുവതി പറയുന്നു. മന്ത്രവാദത്തിന്‍റെ പേരിൽ അവർ വസ്ത്രം വലിച്ചുകീറി. അബ്ദുൾ ജബ്ബാർ എന്നയാൾ തന്നെ പീഡിപ്പിച്ചു. ഇതിനെല്ലാം സഹായം ചെയ്‌തത് ഭർത്താവാണെന്നും യുവതി പറയുന്നു.
നഗ്നപൂജയ്ക്ക് തയാറാകാത്തതിന്‍റെ പേരിൽ ഭർത്താവ് ക്രൂരമായി മർദിച്ചു. ഹണിമൂൺ എന്ന പേരിൽ നാഗൂരിലേക്ക് കൊണ്ടുപോയി. അവിടെ വച്ചും പീഡിപ്പിക്കാൻ ശ്രമിച്ചു. പിന്നീട് ഭർത്താവിന്‍റെ വീട്ടിൽ വച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പറഞ്ഞു.
ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്. മന്ത്രവാദികളായ അബ്ദുൾ ജബ്ബാറും സഹായി സിദ്ധിഖും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം
ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ.
കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്.
Post A Comment: