www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ഭീഷണി; യുവതിയെ രക്ഷിച്ച് സൈബർ പൊലീസ്

Share it:



തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ലൈവിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ മിനിറ്റുകൾക്കകം രക്ഷിച്ച് സൈബർ പൊലീസ്. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസ് രക്ഷിച്ചത്. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. ഇൻസ്റ്റഗ്രാമിൽ യുവതി ലൈവ് വീഡിയോ ഇട്ട് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ മാതൃകമ്പനിയായ മെറ്റ ഇക്കാര്യം ശ്രദ്ധിക്കുകയും അവര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.  

മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പൊലീസിനെ ഉടൻ തന്നെ വിവരം അറിയിച്ചു. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈല്‍ പരിശോധിച്ച സൈബര്‍ സെല്‍ ഇവരെ തിരിച്ചറിഞ്ഞു. 

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിര്‍ദേശപ്രകാരം ഈ വിവരം ചേര്‍ത്തല, കരമന പൊലീസ് സ്റ്റേഷനുകള്‍ക്ക് കൈമാറി. ഇരു സ്റ്റേഷനുകളില്‍ നിന്നും പൊലീസ് സംഘങ്ങള്‍ യുവതിയെ കണ്ടെത്താന്‍ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കരമനയില്‍ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്‌തു. 

കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങള്‍ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്  മെറ്റാ ടീം ഇക്കാര്യം സൈബര്‍ സെല്ലിനെ ഉടനെ അറിയിച്ചത്. കാസര്‍കോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്‌നങ്ങളും ഇതേ തുടര്‍ന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

നരബലി; റോസ്‌ലിയുടെ മുറിവുകളിൽ കറി മസാല പുരട്ടി

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതികൾ. കൊല്ലപ്പെട്ട റോസ്‌ലിയെ മൃഗീയമായി പീഡിപ്പിച്ചിരുന്നതായി പ്രതികൾ പൊലീസിനു മൊഴി നൽകി. കൈകാലുകൾ കെട്ടിയിട്ട ശേഷമായിരുന്നു റോസ്‌ലിയെ നരബലിക്കായി കൊലപ്പെടുത്താൻ മൂവർ സംഘം തയാറെടുത്തത്. 

കത്തികൊണ്ട് റോസ്‌ലിയുടെ നഗ്ന ശരീരത്തിൽ മുഴുവൻ വരഞ്ഞതായും ഈ മുറിവുകളിൽ മസാല തേച്ചതായും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചിക്കൻ മസാലയും ഗ്രാമ്പുവും കറുവപ്പട്ടയും ചേർന്നുള്ള മിശ്രിതമാണ് മുറിവുകളിൽ തേച്ചത്. മൂന്നു പ്രതികളും മാറി മാറി മസാല മുറിവുകളിൽ തേച്ചു പിടിപ്പിച്ചു. ഈ സമയം റോസ്‌ലി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി പ്ലാസ്റ്റർ ഒട്ടിച്ചെന്നും കേസിലെ മുഖ്യ പ്രതി ഷാഫി പറഞ്ഞു. 

ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ഷാഫി ഭഗവൽ സിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. ഇതിനു ശേഷമാണ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ചു. കേസിൽ പ്രതികളുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. 


Share it:

Crime

Post A Comment: