ഇടുക്കി: സ്‌കൂട്ടർ യാത്രികരായ ഡോക്‌ടറെയും മകളെയും ഇടിച്ചു വീഴ്‌ത്തിയ ശേഷം സഫാരി ജീപ്പ് ഓടിച്ചു പോയി. കുമളി ഗവ. സ്‌കൂളിനു സമീപത്തായിരുന്നു അപകടം നടന്നത്. വെള്ളാരംകുന്നിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ഹംസ കോയ (57), മകൾ അസ്ര (17) എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഒന്നാം മൈലിൽ നിന്നും കുമളി ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറിനെ എതിർ ദിശയിൽ വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഹംസകോയയുടെ വലതുകൈ ഒടിഞ്ഞു. ശരീരത്തിലും പരുക്കുകളുണ്ട്.
മകൾ റോഡിലേക്ക് തെറിച്ചു വീണിരുന്നു. ഗുരുതരമായി പരുക്കേറ്റിട്ട് ഇവർ റോഡിൽ കിടന്നിട്ടും ജീപ്പ് ഡ്രൈവർ തിരിഞ്ഞു നോക്കാതെ സ്ഥലം വിടുകയായിരുന്നുവെന്ന് ഡോക്‌ടർ പറഞ്ഞു. പിന്നീട് നാട്ടുകാർ ഓടിക്കൂടിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഡോക്‌ടറുടെ പരാതിയിൽ ജീപ്പ് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്ന്
കാഞ്ഞിരപ്പള്ളി: സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ മാരക ലഹരി മരുന്നായ എം.ഡി.എം.എ. കാഞ്ഞിരപ്പള്ളി പാറത്തോടിനു സമീപത്തുള്ള സ്‌കൂളിലാണ് സംഭവം നടന്നത്. ഹൈസ് സ്കൂൾ വിദ്യാർഥിനിയുടെ ബാഗിലാണ് മാരക ലഹരി മരുന്ന് കണ്ടെത്തിയത്. അധ്യാപകർ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ബാഗിനുള്ളിലാണ് എം.ഡി.എം.എ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം സംഭവം സ്‌കൂൾ അധികൃതർ ഇടപെട്ട് ഒതുക്കിത്തീർത്തതായി ആരോപണമുണ്ട്. വിദ്യാർഥിനിക്ക് ലഹരി മരുന്ന് എവിടെ നിന്നും ലഭിച്ചുവെന്നതടക്കം നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നിരിക്കെ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രദേശത്ത് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടങ്ങളിൽ സജീവമാണ്. പെൺകുട്ടികളെ കേന്ദ്രീകരിച്ച് ലഹരി എത്തിച്ചു നൽകുന്ന സംഘങ്ങളും ഇവിടെയുണ്ട്.
Post A Comment: