തിരുവനന്തപുരം: സൂപ്പർ മാർക്കറ്റിൽ ജോലിക്ക് പോയെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദിച്ച് വീഡിയോ പകർത്തിയ ഭർത്താവ് അറസ്റ്റിൽ. മലയിൻകീഴ് കുളത്തോട്ടുമല വളവിൽ വാടകയ്ക്ക് താമസിക്കുന്ന ദിലീപ് (35) ആണ് അറസ്റ്റിലായത്. ക്രൂരമായ മർദനത്തിനിടെ യുവതിയുടെ മുഖത്ത് നിന്ന് ചോര വന്നിട്ടും ദിലീപ് ക്രൂരമായ മർദനം അവസാനിപ്പിച്ചില്ല.
തുടർന്ന് ഇനി ജോലിക്ക് പോകില്ലെന്ന് യുവതിയെ കൊണ്ട് പറയിച്ച് വീഡിയോ ദൃശ്യങ്ങളും ഇയാൾ ചിത്രീകരിച്ചു. ഇനി ജോലിക്ക് പോകരുതെന്ന് ദിലീപ് ആവശ്യപ്പെടുന്നതും പോകില്ലെന്ന് യുവതി പറയുന്നതും വീഡിയോയിൽ ഉണ്ട്. ക്രൂര മർദ്ദനത്തിന്‍റെ വിവരങ്ങൾ യുവതി ചില സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു.
ഇവരിൽ ചിലർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് മലയിൻകീഴ് പൊലീസ് വിഷയത്തിൽ ഇടപെട്ടത്. ദിലീപിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭാര്യയെ മർദ്ദിച്ച് ചിത്രീകരിച്ച വീഡിയോ ദിലീപിന്‍റെ ഫോണിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തുടർന്ന് വധശ്രമം ചുമത്തി ഇയാൾക്കെതിരെ മലയിൻകീഴ് പൊലീസ് കേസെടുത്തു.
നിരന്തരമായി മദ്യപിച്ചു എത്തുന്ന ദിലീപ് ഭാര്യ ആതിരയെ മര്‍ദിക്കുന്നത് പതിവായതിനാല്‍ ഇവര്‍ താമസിക്കുന്ന വാടക വീടുകളില്‍ നിന്ന് വീട്ടുടമകള്‍ ഇവരെ മാറ്റുക പതിവായിരുന്നു. ഇത്തരത്തില്‍ നാലോളം വീടാണ് ഇവര്‍ ആറുമാസത്തിനിടെ തന്നെ മാറിയത്. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ആതിരയും ദിലീപും. ആതിര ജോലിക്ക് പോകുന്നതുകൊണ്ടാണ് നാലും രണ്ടും വയസുള്ള രണ്ട് കുട്ടികളെ പോറ്റാന്‍ കഴിയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
ലൈവ് ആത്മഹത്യാ ശ്രമത്തിനു പിന്നിൽ ടൊമാറ്റോ സോസ്
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം, ഫെയ്‌സ് ബുക്ക് മാതൃകമ്പനിയായ മെറ്റയെയും കേരള സൈബർ സെല്ലിനെയും മുൾമുനയിൽ നിർത്തിയ ലൈവ് ആത്മഹത്യാ ശ്രമം തട്ടിപ്പ്. ഇന്നലെ വെകിട്ടാണ് തിരുവനന്തപുരം കരമനയിലുള്ള യുവതി ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാ ശ്രമം നടത്തുന്നതായി വീഡിയോ ഇട്ടത്.
മെറ്റയുടെ സെൻസർ മെഷനീനുകൾ ഇത് കണ്ടെത്തുകയും ഉടൻ തന്നെ യുവതിയുടെ ഐപി അഡ്രസ് അടക്കം കൊച്ചി സൈബർ പൊലീസിനു വിവരം കൈമാറുകയുമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ പൊലീസ് തിരുവനന്തപുരം പൊലീസുമായി ബന്ധപ്പെട്ട് യുവതിയെ ലൊക്കേറ്റ് ചെയ്‌ത് രക്ഷപെടുത്തി.
എന്നാൽ പിന്നീടാണ് മനസിലായത് യുവതി നടത്തിയത് ആത്മഹത്യാ നാടകം മാത്രമായിരുന്നുവെന്ന്. കൈത്തണ്ടയിൽ ടൊമോട്ടോ സോസ് തേച്ച് കാമുകനെ പറ്റിക്കുകയായിരുന്നു യുവതിയുടെ ലക്ഷ്യം.
മൂന്ന് വര്‍ഷമായി ഒപ്പം താമിസിക്കുന്ന മാമ്പഴക്കര സ്വദേശിയായ യുവാവുമായി രാവിലെ വാക്കുതര്‍ക്കം ഉണ്ടായതായും ഇതിനെ തുടര്‍ന്ന് യുവാവന് പുറത്ത് പോയെന്നും യുവതി പറഞ്ഞു. ഏറെ നേരമായിട്ടും ഇയാള്‍ മടങ്ങി വന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല. തുടര്‍ന്ന് ഇയാളെ ഭയപ്പെടുത്താന്‍ വേണ്ടി ടൊമാറ്റോ സോസ് കൈയില്‍ തേച്ച് വ്യാജ ആത്മഹത്യാ ശ്രമമായിരുന്നു അതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവാവും യുവതിയോടൊപ്പമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരെയും പൊലീസ് താക്കീത് ചെയ്തു.
Post A Comment: