www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1835) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഓൺലൈൻ റമ്മി കളിച്ച് ഒന്നര ലക്ഷം പോയി; പണം കണ്ടെത്താൻ മോഷണം; യുവാവ് പിടിയിൽ

Share it:

vandiperiyar-police-arrest-young-man


ഇടുക്കി: വീട് പണിയാൻ വച്ച ഒന്നര ലക്ഷം രൂപ ഓൺലൈൻ റമ്മി കളിച്ച് പോയതോടെ പണം കണ്ടെത്താൻ മോഷണത്തിനിറങ്ങിയ യുവാവ് പിടിയിൽ. ഇടുക്കി വണ്ടിപ്പെരിയാറ്റിലാണ് സംഭവം നടന്നത്. വണ്ടിപ്പെരിയാർ മഞ്ചുമല പുതുക്കാട് പുതുലയത്തിൽ യാക്കോബ് ആണ് അറസ്റ്റിലായത്. സമീപവാസിയുടെ മൂന്ന് പവൻ സ്വർണം നഷ്‌ടമായതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് മോഷ്‌ടാവിനെ കുടുക്കിയത്. ആറ് വീടുകളിൽ നിന്നായി ഒൻപത് പവൻ സ്വർണമാണ് ഇയാൾ കവർച്ച ചെയ്‌തത്.  

പ്രദേശത്ത് അടുത്തിടെയായി വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണം കാണാതാവുന്നതായി പരാതി ഉയർന്നിരുന്നു. തോട്ടം തൊഴിലാളികളായ ഇവിടുത്തുകാർ രാവിലെ ജോലിക്ക് പോകുമ്പോൾ വീട് പൂട്ടി താക്കാൽ പുറത്ത് വക്കാറാണ് പതിവ്. ഇത് മനസിലാക്കിയ പ്രതി വീട്ടുകാർ ഇല്ലാത്ത സമയത്ത് വീട് തുറന്ന് സ്വർണം എടുത്ത ശേഷം താക്കോൽ അതേ സ്ഥാനത്ത് വക്കും. ഇതിനാൽ തന്നെ മോഷണ വിവരം വീട്ടുകാർ അറിയാൻ വൈകി. 

പ്രതി വീടു പണിക്കായി കരുതിയിരുന്ന ഒന്നരലക്ഷം രൂപയോളമാണ് ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയത്. ഈ തുക കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ സാം ഫിലിപ്പ്, സബ്ബ് ഇന്‍സ്‌പെക്റ്റര്‍ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ലൈലയ്ക്ക് ഷാഫിയോട് പ്രണയം മൊട്ടിട്ടത് ഇങ്ങനെ 

കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവരെ കുറിച്ച് വിചിത്രമായ ഒട്ടേറെ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഭഗവൽ സിങ്ങിന്‍റെ ഭാര്യ ലൈലയും മുഖ്യ പ്രതി ഷാഫിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. ഷാഫിയും ലൈലയും തമ്മിൽ ഭഗവൽ സിങ്ങിന്‍റെ മുമ്പിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും കണ്ടെത്തി. ഇവർ തമ്മിൽ കടുത്ത പ്രണയം നിലനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്നും പുറത്തു വരുന്ന വിവരം. 

അധികം ആരോടും അടുക്കുന്ന സ്വഭാവക്കാരി അല്ലായിരുന്നു ലൈല. അയൽവാസികളോട് പോലും മിതമായ രീതിയിൽ മാത്രമാണ് ലൈല ഇടപെട്ടിരുന്നത്. എന്നാൽ ലൈംഗിക കാര്യത്തിൽ ലൈലക്ക് താൽപര്യം കൂടുതലായിരുന്നുവത്രേ. ഷാഫിയോട് ലൈല അടുക്കുന്നതിനു കാരണവും ഈ താൽപര്യമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന വിവരം. 

സിദ്ധൻ എന്ന വ്യാജേന ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിച്ച ഷാഫി വീട്ടിലെ സന്ദർശകനായി മാറിയിരുന്നു. ഈ സമയത്ത് വീടിന്‍റെ ഉമ്മറത്തിരുന്ന് സ്ത്രീകളെ കുറിച്ച് അശ്ലീലം കലർന്ന രീതിയിൽ സംസാരിക്കുന്നതായിരുന്നു ഷാഫിയുടെ ശീലം. ഇതാണ് ലൈലയെ ആകർഷിച്ചത്. അറപ്പില്ലാതെ ലൈംഗികതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഷാഫിയോട് ലൈലയ്ക്ക് കടുത്ത പ്രണയം ഉടലെടുക്കുകയായിരുന്നു. 

ലൈലയുടെ ഇഷ്ടം നേടിയതോടെയാണ് ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ ഷാഫിക്ക് കൂടുതൽ സ്വാതന്ത്രം ലഭിച്ചത്. എന്നാൽ സദാസമയം കൂടെയുള്ള ഭഗവൽ സിങ്ങിനെ ഒഴിവാക്കി ലൈലയുമായി അടുപ്പം സ്ഥാപിക്കാൻ കഴിയാതെ വന്നതോടെയാണ് പൂജയുടെയും ആഭിചാരത്തിന്‍റെയും പേരിൽ ലൈലയുമായി തൊട്ടുതലോടാൻ ഷാഫി പദ്ധതി തയാറാക്കിയത്. ലൈലയും ഇതിനു സമ്മതം മൂളിയതോടെ ഭഗവൽ സിങ്ങിനെ നോക്കുകുത്തിയാക്കി ഇരുവരും പ്രണയ സല്ലാപത്തിലായിരുന്നുവത്രേ. 


Share it:

Idukki

Mostreaded

Post A Comment: