തൃശൂർ: ബൈക്കിൽ കറങ്ങി നടന്ന് മാരക ലഹരി മരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തുന്ന ദമ്പതികൾ പൊലീസ് പിടിയിൽ. കൂർക്കഞ്ചേരി സ്വദേശികളായ അജ്‌മൽ, ഭാര്യ പവിത്ര എന്നിവരാണ് കൊരട്ടി പൊലീസിന്‍റെ പിടിയിലായത്. ഏത് അർധരാത്രിയിലും ഫോൺ വിളിച്ചാൽ ഇവർ എംഡിഎംഎയുമായി എത്തും. രഹസ്യ വിവരത്തെ തുടർന്ന് കൊരട്ടി ഇൻസ്പെക്‌ടർ ബി.കെ. അരുണിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയിഡിലാണ് അറസ്റ്റ്.
ഇവരുടെ നമ്പരിൽ വിളിച്ച് എംഡിഎംഎ ആവശ്യപ്പെട്ട പൊലീസ് തന്ത്രപൂർവം ഇവരെ കുടുക്കുകയായിരുന്നു. രണ്ട് ഗ്രാമിന് പതിനായിരം രൂപയാണ് ദമ്പതികൾ പൊലീസിനോട് വില പറഞ്ഞത്. കച്ചവടം ഉറപ്പിച്ചതോടെ അർധരാത്രിയിൽ കൊരട്ടിയിൽ എത്താമെന്ന് ഉറപ്പ് നൽകി. മഫ്‌തിയിലെത്തിയ പൊലീസ് ഇവിടെ നിലയുറപ്പിച്ചു. ബൈക്കിലെത്തിയ ദമ്പതികൾ മയക്കുമരുന്നു കാണിച്ചതോടെ കൈയോടെ പിടികൂടുകയായിരുന്നു. ദമ്പതികൾക്ക് എം.ഡിഎംഎ കൈമാറിയ ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
രാത്രിയിൽ കറങ്ങി നടക്കുമ്പോൾ പൊലീസ് പിടിച്ചാൽ നൈറ്റ് റൈഡിന് ഇറങ്ങിയതാണെന്നാണ് ഇവർ പറയാറ്. രാത്രി ബൈക്കിൽ വരുന്ന ദമ്പതികളെ വാഹന പരിശോധനയിൽ നിന്നും ഒഴിവാക്കാറുണ്ട്. അജ്മൽ സെയിൽമാനാണ്. ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണ്. ബ്യൂട്ടീഷനായ പവിത്രക്കെതിരെ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പോക്‌സോ കേസുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾക്ക് സൗകര്യം ഒരുക്കിയതാണ് കുറ്റം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe
കള്ളിപ്പാറക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും കുറിഞ്ഞി വസന്തം
ഇടുക്കി: കള്ളിപ്പാറയിലെ കുറിഞ്ഞി വസന്തം തീരും മുമ്പേ ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി പൂത്തു. ഉടമ്പൻചോല പഞ്ചായത്തിലെ ചതുരംഗപ്പാറ മലനിരകളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ഇതോടെ 20 ദിവസങ്ങൾ കൂടി ജില്ലയിൽ കുറിഞ്ഞി വസന്തം കാണാനാകും. കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ താഴ്‌വാരത്താണ് ചതുരംഗപ്പാറ മലനിരകൾ.
കള്ളിപ്പാറ മലനിരകളിൽ നിന്നും നടന്ന് ഈ മലകളിലെത്താം. ഇതിനോടൊപ്പം തന്നെ ചതുരംഗപാറയിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തുവാനും സാധിക്കും. രണ്ടാഴ്ച മുമ്പാണ് ശാന്തൻപാറ കള്ളിപ്പാറ മലനിരകളിൽ കുറിഞ്ഞി വസന്തം വിരിഞ്ഞത് .ഇതിന് തുടർച്ചയെന്നോണമാണ് തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ചതുരംഗപ്പാറ മലനിരകളിലേക്കും കുറിഞ്ഞികൾ പൂത്തത്.
Post A Comment: