മുംബൈ: ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 15 വയസുകാരനെ പീഡിപ്പിച്ച കേസിൽ മൂന്ന് വൈദികർക്കെതിരെ കേസ്. പൂനെയിലാണ് സംഭവം നടന്നത്. മൂന്നു പേർക്കെതിരെയും പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫാ. വിൻസെന്‍റ് പെരേര (56), പൂനെ രൂപതാ ബിഷപ്പ് തോമസ് ദാബ്രെ (77), മുംബൈ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70) എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ഫാ. വിൻസന്‍റ് പെരേര ഒളിവിലാണ്. മറ്റൊരു ലൈംഗികാരോപണ കേസിൽ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഫാ. പെരേര കുട്ടിയെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ വീട് സന്ദർശിക്കുന്നതിനിടെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം മറച്ചു വയ്ക്കാൻ ശ്രമിച്ചതിനാണ് മറ്റു രണ്ടുപേർക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഫാ. വിൻസെന്‍റ് മറ്റൊരു പോക്‌സോ കേസിൽ 18 മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ സെയിന്‍റ് പാട്രിക് ഹൈസ്‌കൂൾ പ്രിൻസിപ്പലായിരിക്കെ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും മർദിക്കുകയും ചെയ്തെന്നും ആരോപണമുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/E9cdfaxa7416VCZdm09zcW
ആരാധനാലയത്തിലെ ശുചിമുറിയിൽ പീഡനം; 18 കാരൻ അറസ്റ്റിൽ
കോട്ടയം: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ആരാധനാലയത്തിൽ എത്തിച്ച് ശുചിമുറിയിൽ കയറ്റി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വെള്ളൂർ വടകര പുത്തൻപുരയിൽ അൻസിൽ (18) ആണ് അറസ്റ്റിലായത്. കടുത്തുരുത്തി മേഖലയിലെ ആരാധനാലയത്തിൽ എത്തിച്ചാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി കൂടിക്കാഴ്ച്ചയ്ക്കായി പലയിടങ്ങളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് ആരാധനാലയത്തിന്‍റെ ശുചിമുറിയിലെത്തിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തന്നെ ബലമായി ശുചിമുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുട്ട്. ഇതോടെ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പലതവണ പ്രതി തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
Post A Comment: