കൊച്ചി: ഇലന്തൂർ ഇരട്ടനരബലിക്കേസിൽ ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവരുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുകയാണ്. തെളിവെടുപ്പിനിടെയാണ് പ്രതികൾ കുറ്റകൃത്യത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ പൊലീസിനോട് നടത്തിയിരിക്കുന്നത്.
പ്രതികളുടെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് നേരത്തെ പൊലീസിനു തെളിവു ലഭിച്ചിരുന്നു. മുഖ്യ പ്രതി ഷാഫി ലൈംഗിക തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്‍റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ഇയാളുടെ ചായക്കടയിൽ ഇത്തരത്തിലുള്ള സ്ത്രീകൾ സന്ദർശനം നടത്താറുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കൊടിയ ദാരിദ്രത്തിലൂടെ കടന്നു പോകുന്നവരാണ് നഗരത്തിൽ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ. ഇവരെ സമീപിച്ച് വൻ ഓഫറുകൾ നൽകി വലയിലാക്കുന്നത് ഷാഫിയുടെ പതിവ് രീതിയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ഷാഫിയും കുടുംബവും എറണാകുളത്തേക്ക് താമസം മാറിയിട്ട് അധികമായിട്ടില്ല. ഇവിടേക്ക് താമസം മാറിയതിനു ശേഷമാണ് ഇയാൾക്ക് ലൈംഗിക തൊഴിലാളികളുമായി അടുപ്പം സ്ഥാപിക്കാനുള്ള വ്യഗ്രത വർധിച്ചതത്രേ. വയോധികയെ പീഡിപ്പിച്ച കേസിൽ ഇയാൾ ജയിലിലായിരുന്നു.
ഇതിനു ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ കുടുംബമായി എറണാകുളത്തേക്ക് താമസം മാറുകയായിരുന്നു. പിന്നീടാണ് ചായക്കട തുടങ്ങിയതും. ദാരിദ്രത്തിലുള്ള സ്ത്രീകളെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് മയക്കി അടുപ്പം സ്ഥാപിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാൾ മറ്റെന്തെങ്കിലും കാര്യങ്ങൾക്കായി ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകിയിട്ടുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
നിരവധി സ്ത്രീകളോട് ഇയാൾ സാമ്പത്തിക അഭിവൃദ്ധി വാഗ്ദാനം ചെയ്‌തിരുന്നു. ഇതിൽ കൂടുതലും അധികം ബന്ധുബലമില്ലാത്തവരും ഇതര സംസ്ഥാനങ്ങളിൽ നിന്നും ഉപജീവനത്തിനായി കൊച്ചിയിലെത്തിയവരുമായിരുന്നു.
സ്ത്രീകളോട് പരസ്യമായി അശ്ലീലം പറയുന്നതും ശരീര ഭാഗങ്ങളെ കുറിച്ച് വർണിക്കുന്നതും ഇയാൾക്ക് സംതൃപ്തി നൽകുന്നതായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതികൾ വെളിപ്പെടുത്തിയ പലകാര്യങ്ങളിലും സ്ഥീരീകരണം ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: