www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1906) Idukki (1837) Mostreaded (1617) Crime (1452) National (1230) Entertainment (847) Viral (442) world (440) Video (358) Health (207) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (22) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

സോഷ്യൽ മീഡിയയിൽ വൈറലായി; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

Share it:



ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഡിണ്ടിഗൽ സ്വദേശി അമൃതലിംഗം (38) അറസ്റ്റിലായി. 

തിരുപ്പൂരിലെ സെല്ലം നഗറിലാണ് ഇവർ താമസിച്ചിരുന്നത്. തെന്നംപാളയം പച്ചക്കറി മാർക്കറ്റിലെ ദിവസ വേതന തൊഴിലാളിയാണ് അമൃതലിംഗം. ഗാർമെന്‍റ് ഫാക്റ്ററിയിലെ ജീവനക്കാരിയാണ് ചിത്ര. ടിക് ടോക്കിലും റീൽസിലും സജീവമായ ചിത്ര അടുത്തിടെ സൈബർ ലോകത്ത് വൈറലായി മാറിയിരുന്നു.  

ഇൻസ്റ്റഗ്രാമിൽ മാത്രം 33,300 ഫോളോവേഴ്‌സുമുണ്ടായി. ഇതോടെ സിനിമയിൽ അഭിനയിക്കാനും ചിത്ര ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഭാര്യ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അമൃതലിംഗത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കിടുന്നതും പതിവായിരുന്നു. രണ്ടുമാസം മുമ്പ് ചെന്നൈയിലേക്ക് പോയ ചിത്ര മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിട്ടാണ് മടങ്ങിയെത്തിയത്. 

ചടങ്ങുകൾക്ക് ശേഷം ചെന്നൈയിലേക്ക് പോകാനൊരുങ്ങിയ ചിത്രയെ അമൃതലിംഗം തടഞ്ഞു. തർക്കത്തിനിടെ ചിത്രയെ ഇയാൾ ഷാൾ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങിയോടിയ അമൃത ലിംഗം വിവരം മകളെ അറിയിക്കുകയായിരുന്നു. മകളെത്തി നോക്കിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ

തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേ‍യമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു.  ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്. 

അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ  റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.

അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും. 


Share it:

National

Post A Comment: