ഇൻഡോർ: മദ്യലഹരിയിൽ നാല് സ്ത്രീകൾ ചേർന്ന് യുവതിയെ മർദിച്ച് അവശയാക്കി. മധ്യപ്രദേശിലെ പ്രധാന നഗരമായ ഇൻഡോറിലാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെൽറ്റുകൊണ്ട് യുവതിയെ സംഘം മർദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. മുടിയിൽ പിടിച്ച് റോഡിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു ആക്രമണം.
ശനിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു സംഭവം. യുവതിയെ ചവിട്ടുകയും മുഖത്തിടിക്കുകയും ചെയ്തു. സമീപത്തുള്ളവർ സംഭവം മൊബൈലിൽ ചിത്രീകരിച്ചെങ്കിലും സംഘത്തിന്‍റെ ആക്രമണത്തിൽ നിന്ന് യുവതിയെ രക്ഷിക്കാൻ ശ്രമിച്ചില്ല.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. യാതൊരു കാരണവുമില്ലാതെ മദ്യപിച്ചെത്തിയ സ്ത്രീകൾ തന്നെ മർദ്ദിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. പെസ്റ്റിസൈഡ് ഷോപ്പിൽ ജീവനക്കാരിയാണ് മർദ്ദനത്തിനിരയായ യുവതി.
उड़ता इंदौर.. नशे में धुत्त लड़कियों का पब के बाहर मारपीट का वायरल वीडियो @IndoreCollector @hariips @drnarottammisra pic.twitter.com/jcSKohDEve
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും.
Post A Comment: