തൃശൂർ: 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ട്യൂഷൻ ടീച്ചർ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം മുറുകുന്നു. 37 കാരിയായ ട്യൂഷൻ ടീച്ചർ കൂടുതൽ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്. ഇവർ ട്യൂഷൻ എടുത്തിരുന്ന കുട്ടികളിൽ നിന്നും ഇതു സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.
കഴിഞ്ഞ ദിവസമാണ് തൃശൂരിൽ 37 കാരിയായ ട്യൂഷൻ ടീച്ചറെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. വീട്ടിൽ ട്യൂഷൻ പഠിക്കാൻ വന്ന 16 കാരനാണ് പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വീട്ടുകാർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തു വരുന്നത്.
ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന അധ്യാപിക ലോക്ഡൗൺ സമയത്താണ് വീട്ടിൽ ട്യൂഷൻ എടുത്തു തുടങ്ങിയത്. നിരവധി കുട്ടികൾ ഇവിടെ ട്യൂഷൻ പഠിക്കാൻ എത്തിയിരുന്നു. ദാമ്പത്യ ബന്ധത്തിൽ ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു. ഇതെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് ഭർത്താവുമായി അകന്നതെന്നാണ് വിവരം.
16കാരനുമായി അടുപ്പം സ്ഥാപിച്ച ശേഷം കുട്ടിയെ ആളില്ലാത്ത സമയത്ത് മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയും ഇക്കാര്യം മറ്റുള്ളവരോട് പറഞ്ഞിരുന്നില്ല. അതേസമയം മറ്റുകുട്ടികളെയും ഇവർ ഇത്തരത്തിൽ ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോയെന്നതാണ് പൊലീസ് സംശയിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi
16 കാരനെ മദ്യം നൽകി പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപിക അറസ്റ്റിൽ
തൃശൂർ: വീട്ടിൽ ട്യൂഷനു ചെന്ന 16 കാരനെ മദ്യം നൽകി മയക്കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷൻ ടീച്ചർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം നടന്നത്. വിദ്യാർഥി മാനസികമായി പ്രശ്നം കാണിച്ചു തുടങ്ങിയതോടെ വീട്ടുകാർ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ വിവരമറിയിച്ചു. ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണുത്തി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപകിയെ ചോദ്യം ചെയ്തപ്പോള്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മുപ്പത്തിയേഴുകാരിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. കൊവിഡ് കാലത്താണ് ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന അധ്യാപിക വീട്ടില്‍ ട്യൂഷന്‍ എടുത്ത് തുടങ്ങിയത്. ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അധ്യാപിക നേരത്തെ ഫിറ്റ്‌നസ് സെന്‍ററില്‍ പരിശീലികയായും ജോലി നോക്കിയിരുന്നു. അതേസമയം പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പൊലീസ് രഹസ്യമൊഴിയും രേഖപ്പെടുത്തി. പൊക്‌സോ കേസ് ആയതിനാല്‍ പ്രതിയുടെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്തരുതെന്ന് പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേരുവിവരങ്ങള്‍ പുറത്തു വന്നാല്‍ അധ്യാപികയുടെ അടുത്ത് ട്യൂഷന് പോയിട്ടുള്ള വിദ്യാര്‍ഥികള്‍ മാനസിക വിഷമം നേരിടേണ്ടി വരും.
Post A Comment: