കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപകനെതിരെ കേസ്. കോഴിക്കോട് കൊടിയത്തൂര്‍ പിടിഎംഎച്ച് സ്‌കൂളിലെ അറബി അധ്യാപകന്‍ കമറുദ്ദീനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ക്ലാസിൽ എഴുന്നേറ്റു നിന്നു എന്നാരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ തോളിന് പരിക്കേറ്റുവെന്നും കൈ ഉയര്‍ത്താനാകാത്ത നിലയിലാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകന്‍ കമറുദ്ദീനെതിരെ മുക്കം പൊലീസ് കേസെടുത്തു.
ക്ലാസ് ടീച്ചറല്ല, വരാന്തയിലൂടെ പോയ അധ്യാപകനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് മാഹിന്‍റെ പിതാവ് പറയുന്നു. സ്‌കൂളിലെത്തിയപ്പോള്‍ മറ്റ് അധ്യാപകര്‍ മര്‍ദ്ദിച്ച അധ്യാപകനെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് കുറ്റപ്പെടുത്തുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
ഒരു കുടുംബത്തിലെ മൂന്ന് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവനന്തപുരം: ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റ്മുക്ക് കാര്‍ത്തിക വീട്ടില്‍ രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രമേശന്‍ ഇന്നലെയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത്. കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ടോടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്.
വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുന്‍വാതില്‍ തകര്‍ത്ത് സമീപവാസികള്‍ അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതില്‍ തുറക്കാതിരിക്കാന്‍ അലമാരയും മറ്റും ചേര്‍ത്തു വച്ചിരിക്കുകയായിരുന്നു.
പുറത്തെ ജനലിലൂടെ അകത്തേക്ക് വെള്ളമൊഴിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രമേശന്‍റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലാണ് കിടന്നിരുന്നത്.
ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. രമേശന്‍ ഇന്നലെ ഉച്ചയോടെ വിദേശത്ത് നിന്നും എത്തിയതേയുള്ളൂ. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വീടും വസ്തുവും വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കേസില്‍പ്പെട്ടതിനാല്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല.
ലോണ്‍ എടുക്കാനായിട്ടാണ് രമേശന്‍ വിദേശത്ത് നിന്നെത്തിയത്. മകന്‍ തമിഴ്‌നാട്ടില്‍ ചെണ്ടമേളത്തിന് പോയിരിക്കുകയായിരുന്നു. കഠിനംകുളം പൊലീസ് നടപടികള്‍ സ്വീകരിക്കുകയാണ്.
Post A Comment: