ചെന്നൈ: ആൺ സുഹൃത്തിനെ കത്തി മുനയിൽ നിർത്തി അഞ്ചംഗ സംഘം 19 കാരിയെ കൂട്ട ബലാത്സംഗം ചെയ്‌തു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയും 20 വയസുള്ള ആണ്‍സുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജില്‍ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ ഇവർ റോഡിൽ സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ സമീപത്ത് മദ്യപിച്ചുകൊണ്ട് നിന്ന പ്രതികളിൽ മൂന്നുപേർ മറ്റു രണ്ട് പേരെ വിളിച്ചു വരുത്തിയ ശേഷം സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
ആണ്‍സുഹൃത്തിനെ മൂന്ന് പേര്‍ ചേര്‍ന്ന് കത്തി കാണിച്ച് ബലമായി കീഴ്പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ മണികണ്ഠന്‍, വിമല്‍കുമാര്‍, ശിവകുമാര്‍, വിഘ്നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി നല്‍കിയ അടയാളത്തിന്‍റെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊലീസ് ആദ്യം പ്രതികളായ മണികണ്ഠനെയും വിമലിനെയും അറസ്റ്റ് ചെയ്തു. ശിവകുമാര്‍, വിഘ്നേഷ്, തെന്നരശു എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പനയിൽ 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൂന്ന് വർഷത്തോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. കട്ടപ്പന കൽത്തൊട്ടി മേപ്പാറ കൈപ്പയിൽ സച്ചിൻ സന്തോഷാണ് (19) അറസ്റ്റിലായത്.
16 വയസുള്ള പെൺകുട്ടിയാണ് മൂന്നു വർഷത്തോളം പീഡിപ്പിക്കപ്പെട്ടത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തെങ്കിലും വാഹനാപകടത്തിൽപെട്ട് ഇയാൾ കോട്ടയത്തായിരുന്നു.
പിന്നീട് പൊലീസ് കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ മേപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് പീഡനം നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ. ദിലീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ ഡിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: