കല്‍പ്പറ്റ: കർഷകന്‍റെ മരണത്തിനടക്കം ഇടയാക്കിയ വയനാട്ടിലെ കടുവ ഒടുക്കം വീണു. മാനന്തവാടി പടിഞ്ഞാറത്തറ നടമ്മല്‍ വയലിലാണ് കടുവയെ മയക്കുവെടി വച്ച് വീഴ്ത്തിയത്. വെടിയേറ്റതിനെ തുടര്‍ന്ന് കടുവ കുന്നിന്‍മുകളിലേക്ക് ഓടിയിരുന്നു. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച കടുവയാണോയെന്ന് ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അതേ കടുവ തന്നെയാണ് ഇതെന്നാണ് കരുതുന്നത്.
കടുവയെ പിടികൂടാനുള്ള ശ്രമത്തിനിടെ നാട്ടുകാരും വനം, പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രദേശത്തുനിന്നു പിന്മാറാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം.
അതേസമയം, വയനാട് പുതുശേരി വെള്ളാരംകുന്നില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്‍റെ മൃതദേഹം ഇന്നു സംസ്‌കരിക്കും. നഷ്ടപരിഹാര തുക ഇന്നു തന്നെ വിതരണം ചെയ്യാനും മകനു വനംവകുപ്പില്‍ താല്‍ക്കാലിക ജോലിയും നല്‍കാനും ഇന്നലെ തീരുമാനിച്ചിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
കട്ടപ്പനയിൽ 16 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മൂന്ന് വർഷത്തോളം പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. കട്ടപ്പന കൽത്തൊട്ടി മേപ്പാറ കൈപ്പയിൽ സച്ചിൻ സന്തോഷാണ് (19) അറസ്റ്റിലായത്.
16 വയസുള്ള പെൺകുട്ടിയാണ് മൂന്നു വർഷത്തോളം പീഡിപ്പിക്കപ്പെട്ടത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതിക്കെതിരെ പോക്‌സോ കേസെടുത്തെങ്കിലും വാഹനാപകടത്തിൽപെട്ട് ഇയാൾ കോട്ടയത്തായിരുന്നു.
പിന്നീട് പൊലീസ് കട്ടപ്പനയിലേക്ക് വിളിച്ചു വരുത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞതോടെ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു. പിന്നീട് പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതിയെ മേപ്പാറയിൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചതായും പിന്നീട് പല സ്ഥലങ്ങളിലും എത്തിച്ച് പീഡനം നടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പംമെട്ട് സിഐ വി.എസ്. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കട്ടപ്പന എസ്.ഐ കെ. ദിലീപ്കുമാര്‍, അഡീഷണല്‍ എസ്‌ഐ ഡിജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Post A Comment: