മലപ്പുറം: റോഡിലേക്ക് ഉരുണ്ടു വന്ന പന്തിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. ഞായറാഴ്ച വൈകിട്ട് നാലിന് എടവണ്ണ-അരീക്കോട് പാതയില്‍ ഒതായി കിഴക്കേതല വെള്ളച്ചാലിലാണ് അപകടം.
അരീക്കോട് മൈത്ര ചെമ്പ്രമ്മല്‍ ഫാത്തിമ സുഹ്റ(38)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് വയസുകാരി കുഞ്ഞും സഹോദരനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൈത്രയിലെ ബന്ധുവീട്ടില്‍ വിവാഹച്ചടങ്ങു കഴിഞ്ഞ് ഫാത്തിമ സഹോദരനും മകനുമൊപ്പം തൃക്കലങ്ങോട്ടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
റോഡിലൂടെ ഉരുണ്ടുവന്ന പന്തില്‍ത്തട്ടി ബൈക്ക് മറിഞ്ഞു. ഫാത്തിമ തൊട്ടുപിന്നാലെ വന്ന ടോറസ് ലോറിക്ക് അടിയില്‍ പെടുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ലോറി ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. എടവണ്ണ പൊലീസും തിരുവാലി അഗ്‌നിരക്ഷാസേനയും സന്നദ്ധസേവകരും നാട്ടുകാരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭര്‍ത്താവ്: മുഹമ്മദ്കുട്ടി ചപ്പങ്ങന്‍. മക്കള്‍: ഫഹ്മിദ ഷെറിന്‍, ഷജ ജെബിന്‍, മുഹമ്മദ് ബിഷിര്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
Post A Comment: