www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അശ്ലീല സൈറ്റിൽ പരതി; ഡോക്‌ടർ കുടുങ്ങിയത് ഹണി ട്രാപ്പിൽ

Share it:



ന്യൂഡല്‍ഹി: ഓൺലൈനിൽ ബന്ധപ്പെട്ട ഡോ‌ക്‌ടറെ ഹണി ട്രാപ്പിൽ പെടുത്തി യുവതിയും സംഘവും പണം തട്ടിയെടുത്തു. ഡൽഹിയിലെ ഒരു ആശുപത്രിയിൽ റേഡിയോളജിസ്റ്റായ ഡോക്‌ടർക്കാണ് പണം നഷ്‌ടമായത്. 

25,000 രൂപയാണ് സംഘം തട്ടിയെടുത്തതെന്ന് ഡോക്‌ടർ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ യുവതി അടക്കം നാലുപേർ അറസ്റ്റിലായിട്ടുണ്ട്. ഗുരുഗ്രാം സെക്ടര്‍ 40ലാണ് സംഭവം.  

ലൈംഗിക ബന്ധത്തിനാഓൺലൈനിൽ പരതിയെ ഡോക്‌ടർക്ക് ഒരു അശ്ലീല സൈറ്റിൽ നിന്നാണ് യുവതിയുടെ നമ്പർ കിട്ടിയത്. ഈ ഫോണിൽ വിളിച്ച് യുവതിയുമായി ഡോക്ടര്‍ ധാരണയിലെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ പറഞ്ഞ സ്ഥലത്ത് മൂന്ന് പേര്‍ക്കൊപ്പമാണ് യുവതി എത്തിയത്. 

ധാരണയുടെ ഭാഗമായി ആദ്യം 25000 രൂപ ഇ- വാലറ്റിലേക്ക് കൈമാറാന്‍ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡോക്ടര്‍ പണം കൈമാറിയതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബലാത്സംഗ കേസില്‍ കുടുക്കാതിരിക്കാന്‍ പതിനായിരം രൂപ കൂടി കൈമാറാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഡോക്ടര്‍ ഇതിന് തയ്യാറായില്ല. ഡോക്ടറെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 

കഴിഞ്ഞദിവസം രാത്രിയില്‍ യുവതിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ വീടിന് സമീപം റോഡരികിലാണ് ഡോക്ടര്‍ കാത്തുനിന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാര്‍ മുന്നില്‍ വന്നുനിന്നു. ഇ-വാലറ്റിലേക്ക് 25000 രൂപ കൈമാറാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചു. ഇതനുസരിച്ച് പണം കൈമാറി. തുടര്‍ന്ന് ബലാത്സംഗ കേസില്‍ കുടുക്കാതിരിക്കാന്‍  പതിനായിരം രൂപ കൂടി കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF


Share it:

Crime

Post A Comment: