തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച് ഒരു ദിവസം രണ്ട് വട്ടം പൊലീസിനു നേരെ ഗുണ്ടകളുടെ ബോംബാക്രമണം. ഇന്ന് ഉച്ചയ്ക്ക് പൊലീസിനെ ബോംബെറിഞ്ഞ് ഓടിച്ചതിനു പിന്നാലെയാണ് രാത്രിയിലും ബോംബാക്രമണം ഉണ്ടായിരിക്കുന്നത്.
മംഗലപുരം പായ്ച്ചിറയിലാണ് സംഭവം. ഉച്ചയ്ക്ക് പൊലീസിനെ ആക്രമിക്കാൻ കാരണമായ അതേ കേസിലെ പ്രതി ഷെഫീക്കാണ് രാത്രിയിലും ആക്രമണം നടത്തിയത്.
ഉച്ചയ്ക്ക് പൊലീസിനെ ആക്രമിച്ചതിന് പിന്നാലെ ഷെഫീക്ക് ഓടി രക്ഷപ്പെട്ടിരുന്നു. വീട്ടില്‍ തിരിച്ചെത്തിയെന്ന വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഷെഫീക്കിനെ പിടികൂടാന്‍ വീണ്ടും പൊലീസെത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ആക്രമണം.
ഉച്ചയ്ക്ക് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാന്‍ വീട്ടിലെത്തിയപ്പോഴാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് നേരെ ആദ്യ ആക്രമണം ഉണ്ടായത്. പൊലീസുകാര്‍ക്ക് നേരെ പ്രതികള്‍ നാടന്‍ ബോംബും മഴുവും എറിയുകയായിരുന്നു.
അണ്ടൂര്‍ക്കോണം സ്വദേശികളായ ഷഫീക്ക്, ഷെമീര്‍ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഷെഫീക്ക് വീട്ടില്‍ തിരിച്ചെത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ പിടികൂടാന്‍ വീണ്ടും എത്തിയപ്പോഴായിരുന്നു രണ്ടാമത്തെ ബോംബ് ആക്രമണം ഉണ്ടായത്.
ഉച്ചയ്ക്ക് ഷെഫീക്കിന്‍റെ സഹോദരന്‍ ഷെമീറിനെ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച ഷെമീര്‍, സെല്ലില്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ വരഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷെമീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നോര്‍ബെറ്റിനെ (21) ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. കണിയാപുരത്തു വെച്ചാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്.
ബൈക്കില്‍ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ഇയാളുടെ വയറ്റില്‍ പടക്കവും വാളും തിരുകിവെച്ചായിരുന്നു കൊണ്ടുപോയത്.
സ്വര്‍ണക്കവര്‍ച്ചക്കേസിലെ പ്രതികള്‍ കൂടിയായ ഷഫീഖ്, ഷെമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോകല്‍. തുടര്‍ന്ന് നിഖിലിനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വെട്ടുകത്തി, മഴു, വാള്‍ തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
വീണ്ടും കൂട്ട ബലാത്സംഗം; 22 കാരിയെ ഫ്ലാറ്റിലെത്തിച്ച് ജ്യൂസ് കൊടുത്ത് മയക്കി പീഡിപ്പിച്ചു
കോഴിക്കോട്: ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 22 കാരിയെ കൂട്ട ബലാത്സംഗം ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക. രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടര്‍ന്ന് ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.
പൊലീസില്‍ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാള്‍ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
Post A Comment: