കൊച്ചി: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കൊച്ചി കാഞ്ഞൂരിൽ ഇന്നലെ രാത്രിയിലാണ് തമിഴ്നാട് തെങ്കാശി സ്വദേശിനിയായ രത്നവല്ലി (35) കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് മഹേഷ് കുമാർ അറസ്റ്റിലായിട്ടുണ്ട്. കൊലപാതക ശേഷം മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വെള്ളിയാഴ്ച രാത്രി എഴിനും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നത്.
കൊല നടത്തിയശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയ പൊലീസ് താമസസ്ഥലത്തുവെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മഹേഷ് കുമാര്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.
രത്‌നവല്ലിയുടെ മൃതദേഹം നഗ്‌നമായ നിലയില്‍ വീടിന് സമീപത്തെ ജാതിതോട്ടത്തില്‍ കിടക്കുന്നത് മഹേഷ് കുമാര്‍ തന്നെ പൊലീസിന് കാണിച്ചുകൊടുത്തു.
അടുത്തകാലത്തായി ഭാര്യയ്ക്ക് തമിഴ്‌നാട് സ്വദേശിയായ മുത്തു എന്നയാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് മഹേഷ് കുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഭാര്യ മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിക്കുകയും, ഫോണില്‍ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം നടത്തുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയത്.
ഇതേച്ചൊല്ലി നിരവധി തവണ ഭാര്യയുമായി വഴക്കുണ്ടായി. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഭാര്യ കൂടുതല്‍ സമയം വാട്‌സാപ്പ് ഉപയോഗിക്കുന്നതും മഹേഷ് കുമാറില്‍ സംശയം വർധിപ്പിച്ചു.
ഇന്നലെയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. അതിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ച് ഭാര്യയെ മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മഹേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൊന്നിട്ടും പക തീരാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് പ്രതി സമ്മതിച്ചു. കൊലപാതകശേഷം ക്രൂരമായ ലൈംഗിക അതിക്രമമാണ് മഹേഷ് കുമാര്‍ ഭാര്യയുടെ മൃതദേഹത്തോട് കാട്ടിയത്.
തമിഴ്നാട്ടിലെ തെങ്കാശി സ്വദേശികളായ മഹേഷ് കുമാറും ഭാര്യ രത്‌നവല്ലിയും ഏറെ കാലമായി കാലടിയില്‍ താമസിച്ചുവരികയായിരുന്നു. കൊച്ചിയില്‍ പല ജോലികള്‍ ചെയ്താണ് മഹേഷ് കുമാറും ഭാര്യയും കഴിഞ്ഞിരുന്നത്. അടുത്തിടെയായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കി ഇരട്ട വിമാന ദുരന്തം. രണ്ട് സംസ്ഥാനങ്ങളിലായി മൂന്ന് വിമാനങ്ങൾ തകർന്ന് വീണു. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് അപകടം. ശനിയാഴ്ച രാവിലെയാണ് സംഭവം രണ്ട് യുദ്ധ വിമാനങ്ങളും ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റുമാണ് അപകടത്തില്‍പ്പെട്ടത്.
രാജസ്ഥാനിലെ ഭരത് പൂരിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണത്. മധ്യപ്രദേശിലെ മൊറേനയിലാണ് സുഖോയ്-30 മിറാഷ് 2000 വിമാനങ്ങള്‍ തകര്‍ന്ന് വീണത്. അതേസമയം വിമാനങ്ങളില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായോ അപകടത്തിന്‍റെ കാരണമോ വ്യക്തമല്ല.
രാജസ്ഥാനില്‍ തകര്‍ന്ന ചാര്‍ട്ടേഡ് വിമാനം ആകാശത്തില്‍ നിന്ന് തന്നെ കത്തി താഴേക്ക് പതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.
Post A Comment: