ഇടുക്കി: റോഡരികിൽ മാലിന്യം തള്ളി മുങ്ങിയ ഹോട്ടൽ ഉടമയെ കൈയോടെ പിടികൂടി പഞ്ചായത്ത്. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലാണ് സംഭവം. ചീന്തലാർ കൊച്ചു കരുന്തരുവി റോഡിൽ മാലിന്യം നിക്ഷേപിച്ച ശേഷം മുങ്ങിയ ഹോട്ടലുടമയാണ് കുടുങ്ങിയത്. ഇയാൾക്ക് ഉപ്പുതറ പഞ്ചായത്ത് പതിനായിരം രൂപ പിഴയിട്ടു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സ്വകാര്യ ഹോട്ടൽ ഉടമ ചീന്തലാർ വെള്ളപ്പതാൽ ഭാഗത്ത് മാലിന്യം നിക്ഷേപിച്ചത്. മാലിന്യത്തിൽ ഹോട്ടലുമായി ബന്ധപ്പെട്ട രേഖകൾ പഞ്ചായത്തധികൃതർക്ക് ലഭിച്ചു. ഇതേ തുടർന്ന് പഞ്ചായത്ത് ഹോട്ടൽ ഉടമക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
മാലിന്യം 24 മണിക്കൂറിനകം ഹോട്ടൽ ഉടമയുടെ സ്വന്തം ചിലവിൽ നീക്കം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത പക്ഷം പഞ്ചായത്ത് മാലിന്യം നീക്കം ചെയ്യുകയും ഇതിനാവശ്യമായി 10000 രൂപ അധികമായും ഈടാക്കും. പഞ്ചായത്ത് നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പഞ്ചായത്ത് ലൈസൻസ് അടക്കം റദ്ദ് ചെയ്യുകയും കട അടപ്പിക്കുകയും ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ജയിംസ് അറിയിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF
24 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
കൊച്ചി: ഹർത്താലിന്‍റെ മറവിൽ കേരളത്തിലാകമാനം അക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടി. സംസ്ഥാനത്ത് 24 നേതാക്കളുടെ വസ്‌തുവകകളാണ് ജപ്‌തി ചെയ്‌തത്.
ജപ്‌തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേഗത്തിലാക്കിയത്. റവന്യൂ അധികൃതരാണ് ജപ്തി നടപടികൾ സ്വീകരിച്ചു വരുന്നത്.
കൊല്ലത്ത് പിഎഫ്ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസര്‍കോട് നാല് നേതാക്കളുടെയും സ്വത്തുക്കള്‍ക്കള്‍ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടില്‍ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇടുക്കിയിലും നേതാക്കളുടെ വീടുകൾ കണ്ടുകെട്ടി.
പോപുലര്‍ ഫ്രണ്ടിന്‍റെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്വീകരിച്ചിരുന്നത്. സര്‍ക്കാറും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സെപ്തംബര്‍ 29ന് ബഞ്ച് നിര്‍ദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ജപ്തി നടപടികള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബര്‍ 23നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താല്‍.
Post A Comment: