www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്‌കൂൾ വിട്ട് വന്ന വിദ്യാർഥി കഞ്ചാവ് ലഹരിയിൽ; സംഭവം ഇടുക്കിയിൽ

Share it:



ഇടുക്കി: രാവിലെ സ്‌കൂളിൽ പോയ വിദ്യാർഥി തിരികെ വീട്ടിലെത്തിയത് കഞ്ചാവ് ലഹരിയിൽ. ഇടുക്കി പീരുമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്‌തത്. പ്രദേശത്തെ ഒരു സ്‌കൂളിലെ വിദ്യാർഥിയാണ് വൈകിട്ട് ആടിക്കുഴഞ്ഞ് വീട്ടിലെത്തിയത്. 

കുട്ടിയുടെ അവസ്ഥ കണ്ട് വീട്ടുകാരും ഭയന്നു പോയി. അടുത്ത ദിവസം കുട്ടിക്ക് ബോധം വന്നതോടെയാണ് കഞ്ചാവ് ഉപയോഗിച്ചതാണെന്ന് വെളിപ്പെടുത്തിയത്. പീരുമേട്ടിലെ പഴയ പാലം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിൽ നിന്നാണ് കുട്ടിക്ക് കഞ്ചാവ് കിട്ടിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.  

സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കുട്ടി പ്രായപൂർത്തി ആകാത്തതിനാൽ കേസെടുക്കാതെ സംഭവം വിട്ടു. എന്നാൽ പീരുമേട് പഴയ പാലം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വിൽപ്പനയെ കുറിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് സംഘം പ്രവർത്തിക്കുന്നത്. ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നത് വൻ മാഫിയകളാണെന്നും റിപ്പോർട്ടുണ്ട്. 

എന്നാൽ പൊലീസോ, എക്സൈസ് വകുപ്പോ ഇവിടെ പരിശോധന നടത്താനോ ലഹരി വിൽപ്പന തടയാനോ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. സ്കൂൾ സമയത്ത് യൂണിഫോമിൽ കുട്ടികളെ പഴയ പാലം, ആശുപത്രി പാലം, കുട്ടിക്കാനം കൊട്ടാരം റോഡ്, പീരുമേട് സർക്കാർ അതിഥി മന്ദിര പ്രദേശങ്ങളിൽ കാണാറുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GFiO4fXCQd3BswL7p5oEzF

24 പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി 

കൊച്ചി: ഹർത്താലിന്‍റെ മറവിൽ കേരളത്തിലാകമാനം അക്രമണം അഴിച്ചു വിട്ട സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് മുൻ നേതാക്കളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടി. സംസ്ഥാനത്ത് 24 നേതാക്കളുടെ വസ്‌തുവകകളാണ് ജപ്‌തി ചെയ്‌തത്. 

ജപ്‌തി നടപടികൾ വൈകുന്നതിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോട് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി വേഗത്തിലാക്കിയത്. റവന്യൂ അധികൃതരാണ് ജപ്തി നടപടികൾ സ്വീകരിച്ചു വരുന്നത്. 

കൊല്ലത്ത് പിഎഫ്ഐ ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിന്‍റെ വീടും സ്വത്തുക്കളും കണ്ടുകെട്ടി. കുന്നംകുളത്ത് അഞ്ച് നേതാക്കളുടെയും കാസര്‍കോട് നാല് നേതാക്കളുടെയും സ്വത്തുക്കള്‍ക്കള്‍ കണ്ടുകെട്ടി. എറണാകുളത്ത് ആറിടങ്ങളിലും തിരുവനന്തപുരത്ത് അഞ്ചിടത്തും ജപ്തി നടന്നു. വയനാട്ടില്‍ 14 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇടുക്കിയിലും നേതാക്കളുടെ വീടുകൾ കണ്ടുകെട്ടി. 

പോപുലര്‍ ഫ്രണ്ടിന്‍റെ മിന്നല്‍ ഹര്‍ത്താലിലുണ്ടായ നാശനഷ്ടങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്വീകരിച്ചിരുന്നത്. സര്‍ക്കാറും കെഎസ്ആര്‍ടിസിയും ആവശ്യപ്പെട്ട നഷ്ടപരിഹാരമായ അഞ്ചു കോടി 20 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കാന്‍ സെപ്തംബര്‍ 29ന് ബഞ്ച് നിര്‍ദേശിച്ചിരുന്നു. വിധി സമയബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ജപ്തി നടപടികള്‍ വേഗത്തിലാക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ആകെ 487 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1992 പേരെ അറസ്റ്റു ചെയ്തു. 687 പേരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2022 സെപ്തംബര്‍ 23നായിരുന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താല്‍.


Share it:

Idukki

Mostreaded

Post A Comment: