മുംബൈ: മദ്യലഹരിയില്‍ വിസ്‌താര വിമാനത്തിനുള്ളില്‍ യാത്രക്കാരിയുടെ പരാക്രമം. അബുദാബിയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനത്തിലാണ് ഇറ്റാലിയന്‍ യാത്രക്കാരി പൗള പെറൂച്ചിയോ പ്രശ്‌നമുണ്ടാക്കിയത്.
തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു. 45 കാരിയായ യാത്രക്കാരി മദ്യലഹരിയിലായിരുന്നു. എയര്‍ലൈന്‍ ജീവനക്കാരുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എക്കണോമി ക്ലാസിലായിരുന്നെങ്കിലും ബിസിനസ് ക്ലാസ് സീറ്റില്‍ ഇരിക്കുന്നതിനെ ക്രൂ അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ഇവര്‍ പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു.
തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിമാനത്തില്‍ നടക്കുകയും ചോദ്യം ചെയ്തതോടെ അസഭ്യം പറയുകയും ചെയ്തു. ക്യാപ്റ്റന്‍റെ നിര്‍ദ്ദേശപ്രകാരം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പെറൂച്ചിയോയെ കീഴടക്കി.
വസ്ത്രം ധരിപ്പിച്ച് പുലര്‍ച്ചെ അഞ്ചിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു. അന്ധേരി കോടതിയില്‍ ഹാജരാക്കിയ ശേഷം പെറൂച്ചിയോയുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു, കേസില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ജാമ്യത്തില്‍ വിട്ടു.
പെരുച്ചിയോയുടെ മെഡിക്കല്‍ പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് യാത്രയ്ക്കിടെ ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സഹാര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എക്കോണമി ടിക്കറ്റെടുത്ത ശേഷം ബിസിനസ് ക്ലാസില്‍ ഇരിക്കരുതെന്ന് ഞാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ അവള്‍ എന്റെ മുഖത്ത് അടിച്ചു. മറ്റൊരു ക്യാബിന്‍ ക്രൂ അംഗം എന്നെ സഹായിക്കാന്‍ ഓടിയെത്തിയപ്പോള്‍ അവളുടെ മേല്‍ തുപ്പിയെന്നും പരാതിക്കാരന്‍ പറഞ്ഞു.
അതേസമയം, വിമാനത്തിലെ മോശം സര്‍വീസിനെത്തുറിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 25,000 രൂപ കെട്ടിവച്ചതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. യുവതിയെ വാഷ്റൂമിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും പൊലീസ് അവളുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തത് അനധികൃതമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
ഒരു കുടുംബത്തിലെ മൂന്ന് പേർ വിഷം ഉള്ളിൽ ചെന്ന നിലയിൽ
ഇടുക്കി: ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കൽ ആന്‍റണി ആഗസ്‌തി (59), ഭാര്യ ജെസി (55), മകൾ സിൽന (21) എന്നിവരെയാണ് വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്.
മൂവരെയും നാട്ടുകാരും പൊലീസും ചേർന്ന് തൊടുപുഴയിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപം ബേക്കറി നടത്തുകയാണ് ഇവർ.
സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. രണ്ട് പേരിൽ നിന്നും കടം വാങ്ങിയ പണം തിങ്കളാഴ്ച്ച മടക്കി നൽകാമെന്ന് പറഞ്ഞിരുന്നു. ഇവർ ഇന്ന് വൈകിട്ട് കടയിൽ എത്തിയെങ്കിലും കട അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതോടെ ഇവർ അന്വേഷിച്ച് വീട്ടിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും വീടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
Post A Comment: