ഇടുക്കി: നെടുങ്കണ്ടത്ത് പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവരങ്ങൾ ചോർന്നു. പൊലീസിന്‍റെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. ഏഴാം ക്ലാസ് വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായിരിക്കുന്നത്.
കുട്ടിയുടെ പിതാവും ബന്ധുവും സുഹൃത്തുമാണ് കേസിലെ പ്രതികൾ. ഇതിൽ പിതാവും ബന്ധുവും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രതികളെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കുന്നതിനിടെ കുട്ടിയുടെ പിതാവ് പൊലീസിനെ വെട്ടിച്ച് കടന്നു.
ഈ സമയത്ത് പൊലീസ് വാട്‌സാപ്പ് ഗ്രുപ്പിൽ പ്രതിയുടെ ചിത്രം സഹിതം നൽകിയ വിവരമാണ് ചോർന്നത്. ഇത് സംബന്ധിച്ച് സെപ്ഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതി ചാടിപോയ സംഭവത്തില്‍ രണ്ട് സിവില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍റ് ചെയ്‌തിട്ടുണ്ട്.
പ്രതികള്‍ക്ക് എസ്‌കോര്‍ട്ട് പോയ ഷമീര്‍ ഷാനു, എം വാഹിദ് എന്നിവര്‍ക്കെതിരെയാണ് നടപടി. രക്ഷപ്പെട്ടുപോയ പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN
ഭിക്ഷ ചോദിച്ചെത്തി പെൺകുട്ടിയെ കടന്ന് പിടിച്ചു; പ്രതി പിടിയിൽ
തിരുവനന്തപുരം: ഭിക്ഷ ചോദിച്ചെത്തി 10 വയസുകാരിയെ കടന്നു പിടിച്ചയാൾ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് പിടിയിലായത്.
പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ വീട്ടിലെത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ് എത്തിയത്.
കടന്നു പിടിച്ചതോടെ ബഹളം വെച്ച് പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടില്‍ കയറി. ഇതിനിടെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ്, പ്രതിയെ തിരിച്ചറിയുകയായിരുന്നു.
Post A Comment: