കുമളി: ബാലവേലയ്ക്കായി കുമളി ചെക്ക് പോസ്റ്റ് വഴി കടത്തിക്കൊണ്ടു വരാൻ ശ്രമിച്ച പെൺകുട്ടികളെ കണ്ടെത്തി. കുമളി അതിർത്തിയിലാണ് മിന്നൽ പരിശോധന നടന്നത്. തമിഴ്നാട്ടിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വ്യാപകമായി ജോലിക്ക് കൊണ്ടു വരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിൽ മൂന്ന് പെൺകുട്ടികളെ വാഹനത്തിൽ കണ്ടെത്തി. ഇവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതര്‍ അറിയിച്ചു.
തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികളെ അതിർത്തി കടത്താൻ ശ്രമിച്ചത്. വീട്ടില്‍ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് കുട്ടികളെ തങ്ങള്‍ക്കൊപ്പം പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, പൊലീസ്, തൊഴില്‍ വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് വന്ന 12 വാഹന ഉടമകൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം തമിഴ്നാട് പൊലീസും ബാലവേല തടയാൻ നടപടി കടുപ്പിച്ചതായിട്ടാണ് വിവരം. കമ്പംമെട്ട് വഴിയെത്തിയ തൊഴിലാളി വാഹനത്തില്‍ കുട്ടികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 18 വാഹനങ്ങള്‍ തമിഴ്നാട് പൊലീസ് അതിര്‍ത്തി കടക്കാന്‍ അനുവധിക്കാതെ തിരിച്ചയച്ചു. കുട്ടികളുമായിട്ടെത്തിയാല്‍ അതിര്‍ത്തി കടത്തി വിടില്ലെന്ന നിലപാടിലാണ് തമിഴ്നാട് പൊലീസും. കഴിഞ്ഞ ദിവസം ഇടുക്കി എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം തോട്ടം മേഖലയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തോട്ടങ്ങളില്‍ ബാലവേല കണ്ടെത്തുകയും തോട്ടം ഉടമകള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
14 കാരിയുടെ വീട്ടിൽ 17 കാരൻ ഒളിച്ചിരുന്നത് രണ്ട് ദിവസം
മുണ്ടക്കയം: സോഷ്യൽ മീഡിയ പരിചയം മുതലാക്കി 14കാരിയുടെ വീട്ടിൽ എത്തി രണ്ട് ദിവസം ഒളിച്ചു താമസിച്ച് കുട്ടിയെ പീഡിപ്പിച്ച 17 കാരൻ അറസ്റ്റിൽ. മുണ്ടക്കയത്താണ് സംഭവം നടന്നത്. പാലക്കാട് ചിറ്റൂർ സ്വദേശിയായ 17 കാരനാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയാണ് പെൺകുട്ടി. സോഷ്യൽ മീഡിയയിലൂടെയാണ് പെൺകുട്ടിയെ 17 കാരൻ പരിചയപ്പെട്ടത്.
തുടർന്ന് പീഡനത്തിനായി പദ്ധതി തയാറാക്കി. പാലക്കാട്ട് നിന്നും പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രണ്ട് ദിവസം ആരുമറിയാതെ പെൺകുട്ടിയുടെ മുറിയിൽ കഴിഞ്ഞു. പ്രതിക്കുള്ള ഭക്ഷണം അടക്കം കൊണ്ടുവന്നു കൊടുത്തത് പെൺകുട്ടിയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം തിരികെ പാലക്കാട്ടേക്ക് മടങ്ങാനായി മുറിക്ക് പുറത്തിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ മുത്തഛൻ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആരാണെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൂട്ടുകാരനാണെന്നാണ് മറുപടി നൽകിയത്. എന്നാൽ സംശയം തോന്നിയ വീട്ടുകാർ പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചതോടെ സംഭവം പിടികിട്ടി. ഇതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് പാലക്കാട്‌നിന്നും പ്രതി അറസ്റ്റിലാകുന്നത്.
Post A Comment: