മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒൻപത് മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ 24 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിടിയിലായ പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് പറഞ്ഞു.
ജനുവരി മുതൽ സെപ്റ്റംബർ വരെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഡോംമ്പിവാലിയിലെ മൻപട പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതോടെയാണ് ക്രൂര ബലാത്സംഗത്തിന്‍റെ വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് പകർത്തിയ വീഡിയോ കാണിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിക്ക് നേരെ ആൺ സുഹൃത്ത് ലൈംഗികാതിക്രമം നടത്തുകയും ഇതിന്‍റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്‌തിരുന്നു. ഈ വീഡിയോ മറ്റുള്ള പ്രതികളുടെ കൈയിലെത്തുകയും ഇത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പിന്നീട് പെൺകുട്ടി വീട്ടുകാർക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് 33 പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുകയും 24 പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
ഒരേ പ്രദേശത്തുള്ളവരാണ് പ്രതികളിൽ കൂടുതൽ പേരും. എല്ലാവർക്കും പെൺകുട്ടിയുടെ ആൺസുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ളവർക്കെ വീഡിയോ ആൺ സുഹൃത്ത് കൈമാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
നാലര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. കാട്ടാക്കട്ട നെല്ലിക്കാട്ട് അന്നയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീട്ടുകാർ ബോധമില്ലാതെ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഉടൻ തന്നെ എസ്എഐടി ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതായി കണ്ടെത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു സംഭവം. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ കുട്ടി കോവിഡ് പോസിറ്റീവായിരുന്നു.
Post A Comment: