www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കന്യാസ്ത്രീയുമായി ഒളിച്ചോടിയത് ഇടുക്കിയിലേക്ക്; പുരാവസ്‌തു തട്ടിപ്പ് വീരൻ മോൻസണും ഇടുക്കി ബന്ധം

Share it:



കൊച്ചി: കേരളം ഞെട്ടിയ പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞത് ഇടുക്കി ജില്ലയിൽ. കന്യാസ്ത്രീയെ പ്രണയിച്ചു കല്യാണം കഴിച്ച ശേഷമാണ് മോൻസൺ ഇടുക്കിയിൽ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞത്. പുരാവസ്‌തു തട്ടിപ്പ് തുടങ്ങുന്നതിനു മുമ്പേ മോൻസൺ വൈദിക വിദ്യാർഥിയായിരുന്നു. 

പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ വൈദിക പഠനം മതിയാക്കി. അതിന് ശേഷം ഇടവക പള്ളിയായ ചാരമംഗലം ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കപ്യാരുടെ ചുമതല വഹിക്കുതിനിടെയാണ് വേദപാഠം പഠിപ്പിക്കാനെത്തിയ സിസ്റ്ററുമായി അടുപ്പത്തിലായത്. ചേര്‍ത്തല നഗരത്തിന് തെക്ക് ഭാഗത്തുള്ള എയ്‌ഡഡ് സ്‌കൂളിലെ അധ്യാപിക കൂടിയായിരുന്നു ഇവര്‍. പ്രണയം തലക്ക് പിടിച്ചതോടെ കന്യാസ്ത്രീയുമായി മോൻസൺ നാടുവിട്ടു. 

നാട്ടിൽ നിൽക്കാൻ പറ്റാതെ വന്നതോടെയായിരുന്നു നാടു വിടൽ. തുടർന്ന് ഇടുക്കി ജില്ലയിൽ താമസം തുടങ്ങി. പിന്നീട് ഇരുവരും നാട്ടിലെത്തിയത് മക്കളോടൊപ്പമാണ്. തുടര്‍ന്ന് കോസ്മറ്റോളജി ഡോക്ടറായും പുരാവസ്തു ബിസിനസുകാരനായും രംഗത്ത് വന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ചാരമംഗലം മാവുങ്കല്‍ പരേതനായ ചാക്കോയുടെ മകനായ മോന്‍സണിന് വിവാഹ ശേഷം നാട്ടുകാരുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല.  

എന്നാല്‍ ആഢംബര ജീവിതമാണ് ഇയാള്‍ പുലര്‍ത്തി പോന്നിരുത്. ഇതിനൊപ്പം സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുതിനും ഇയാള്‍ ശ്രദ്ധിച്ചു. ഇതിനിടെയാണ് വടക്കേ അങ്ങാടി കവലക്ക് സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യ വര്‍ധക ചികിത്സ കേന്ദ്രങ്ങള്‍ ആരംഭിച്ചത്. ഇവിടെ ദിനംപ്രതി ആഢംബര വാഹനങ്ങളില്‍ നിരവധി പേര്‍ വന്നുപോയിരുന്നു.

ഇയാളുടെ ജീവിത രീതിയും ഇടപെടലുകളും നാട്ടുകാരില്‍ സംശയത്തിന് ഇടയാക്കി. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇതിനെതിരെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഉന്നത ഇടപെടല്‍ ഇയാള്‍ക്ക് തുണയാകുകയായിരുന്നു. ചേര്‍ത്തലയിലെ ചിലരുടെ പങ്കാളിത്വത്തോടെയാണ് ഇയാളുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ആഢംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത് നല്‍കുന്ന ബിസിനസും ഇയാള്‍ക്ക് ഉണ്ടായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ് 

ബംഗളൂരു: ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിലെ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് കോവിഡ് കണ്ടെത്തിയതോടെ ഇവരെ ഹോസ്റ്റലുകളിൽ തന്നെ ക്വാറന്‍റീൻ ചെയ്‌തിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.

കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. ഇടക്കാലത്ത് ബംഗ്ലൂരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്. 

കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിപ ബാധ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിലേക്കുള്ള സന്ദർശനം ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. 


Share it:

Crime

Post A Comment: