തിരുവനന്തപുരം: സ്റ്റാറ്റസ് ഇടാൻ ബൈക്ക് റേസ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന്‍റെ കാല് ഒടിഞ്ഞുതൂങ്ങി. നെയ്യാർ ഡാമിലായിരുന്നു അപകടം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ (22) കാലിനാണ് പരുക്കേറ്റത്.
റേസിങ് നടത്തിയെന്ന് പറഞ്ഞ് പിന്നാലെ ഉണ്ണികൃഷ്ണന് രണ്ടംഗ സംഘത്തിന്‍റെ മർദനവുമേറ്റു. നെയ്യാര്‍ ഡാം റിസര്‍വോയര്‍ മൂന്നാം ചെറുപ്പിന് സമീപം മൂന്ന് ബൈക്കിലെത്തിയ യുവാക്കള്‍ റേസിങ് നടത്തുന്നതിനിടെ വാഹനം വെട്ടി തിരിക്കുകയും അതുവഴി നെയ്യാര്‍ ഡാമിലേക്ക് പോകുകയായിരുന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയുമായിരുന്നു.
ഇതിനുശേഷം ഇരു ബൈക്കുകളിലേയും യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി. നിരവധി വാഹനങ്ങൾ കടന്നു പോവുകയും നാട്ടുകാർ കാൽനടയായി സഞ്ചരിക്കുകയും ചെയ്യുന്ന റോഡാണിത്. റേസിങ് നടത്തിയ യുവാവ് ബൈക്ക് പെട്ടെന്ന് തിരിച്ചപ്പോൾ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബൈക്ക് റേസിങ് ആണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് രണ്ടംഗ സംഘം യുവാവിനെ മർദിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഉണ്ണികൃഷ്ണനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇന്ന് രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ബൈക്ക് റൈസിങ് നടത്തിയിട്ടുണ്ടെങ്കിൽ ആ വിവരം പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആക്രമിക്കുകയല്ലെന്നും പൊലീസ് പറയുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി
ലണ്ടൻ: നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി. ലണ്ടനിലാണ് സംഭവം. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ കുട്ടി ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയിലൂടെയാണ് യുഎസ്ബി കേബിൾ പുറത്തെടുത്തത്. 15 കാരന്‍റെ ജനനേന്ദ്രിയത്തിലാണ് യു.എസ്.ബി കേബിൾ കുടുങ്ങിയത്. നീളം അളക്കാൻ കേബിൾ ഉള്ളിലേക്ക് കടത്തുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ കേബിൾ കുടുങ്ങിയതോടെ കുട്ടി വേദന കൊണ്ട് പുളഞ്ഞു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വന്തം വീട്ടിൽ വച്ചു തന്നെയായിരുന്നു കുട്ടി ആ സാഹസം കാട്ടിയത്.
ആശുപത്രിയിൽ എത്തിച്ചയുടൻ നടത്തിയ സ്‌കാനിങ്ങിൽ കേബിൾ കുടുങ്ങിക്കിടക്കുന്ന വിധം മനസിലാക്കി. തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തിനു തകരാർ ഇല്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഡെയിലി മെയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Post A Comment: