www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വനിതാ ഹോസ്റ്റലിനു മുന്നിൽ നഗ്നതാ പ്രദർശനം; നടപടിയുമായി പൊലീസ്

Share it:



തിരുവനന്തപുരം: മെഡിക്കൽ പി.ജി. വനിതാ ഹോസ്റ്റർ പരിസരത്ത് പതിവായി നഗ്നതാ പ്രദർശനം നടത്തുന്ന പുരുഷൻമാരെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.  

ഇതിനു പിന്നാലെയാണ് അസി. കമ്മിഷ്‌ണർ സി.എസ്. ഹരി നിയോഗിച്ച പ്രത്യേക സംഘം പട്രൊളിങ് ആരംഭിച്ചത്. ഹോസ്റ്റൽ പരിസരം, ഗ്രൗണ്ട്, ആർസിസി- ശ്രീചിത്ര റോഡ്, എസ്എടി ഒ.പി കെട്ടിടത്തിലേക്കുള്ള റോഡ് എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. 

വിദ്യാർഥികൾക്ക് പരാതി അറിയിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. സാമൂഹിക വിരുദ്ധ ശല്യം സംബന്ധിച്ച എല്ലാ പരാതികളും ഗ്രൂപ്പിൽ അറിയിച്ചാൽ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ ഒരാളെ നേരത്തെ പിടികൂടി കേസെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്. 

അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ. 

Share it:

Kerala

Post A Comment: