തിരുവല്ല: ബൈക്കിനെ ഓവർ ടേക്ക് ചെയ്‌ത സ്‌കൂട്ടർ യാത്രികയെ പിന്നാലെയെത്തി തള്ളിയിട്ട് യുവാവ്. തിരുവല്ലയിലാണ് യുവതിക്ക് നേരെ അസാധാരണ സംഭവം നടന്നത്. യുവതിയെ തള്ളിയിട്ടതിനു പിന്നാലെ ബൈക്ക് മറിഞ്ഞ് യുവാവിനും പരുക്കേറ്റു. കുന്നന്താനം സ്വദേശികളായ പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന്‍ (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ബൈക്കിൽ പോകുകയായിരുന്ന ജയകൃഷ്ണനെ സ്‌കൂട്ടറിൽ പോകുകയായിരുന്ന മിനി ഓവർ ടേക്ക് ചെയ്തതോടെയാണ് സംഭവത്തിന്‍റെ തുടക്കം. യുവതിയെ പിന്നാലെയെത്തി കമന്‍റടിച്ച ശേഷം അരിശം തീരാതെ യുവാവ് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഇതോടെ ബൈക്കും സ്‌കൂട്ടറും നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ വൈകിട്ട് കുന്നന്താനം-തിരുവല്ല റോഡില്‍ പാമലയിലായിരുന്നു അപകടം.
തിരുവല്ലയില്‍ നിന്നും കുന്നന്താനത്തേക്ക് വരികയായിരുന്നു മിനി. ചെവികള്‍ക്കും കൈക്കും കാലിനു മുറിവുള്ള മിനിയെ ആദ്യം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരിയിലും പ്രവേശിപ്പിച്ചു. തലക്കും ശരീരത്തും സാരമായി പരുക്കേറ്റ ജയകൃഷ്ണന്‍ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
കുന്നന്താനത്ത് തയ്യല്‍ കട നടത്തുന്ന ആളാണ് മിനി. ജയകൃഷ്ണന്‍ പാലക്കാട്ട് വയറിങ് തൊഴിലാളിയും. സംഭവത്തില്‍ മുന്‍വൈരാഗ്യമൊന്നുമില്ലെന്ന് കീഴ്വായ്പൂര്‍ പൊലീസ് വ്യക്തമാക്കി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വർഷം തടവ്
കുന്നംകുളം: വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളിൽ സൻമാർഗം ശാസ്ത്രം അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാടൻ അബ്‌ദുൾ റഫീക്കിനെയാണ് (44) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒൻപത് മാസം കൂടി തടവ് അനുഭവിക്കണം.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദ യാത്രക്കിടെ അധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവിനു സംശയം തോന്നി. തുടർന്ന് ഡോക്‌ടറുടെ അടുക്കൽ എത്തിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Post A Comment: