ഇടുക്കി: പുല്ലുചെത്താൻ പോയപ്പോൾ തലയിൽ മരം വീണ് ഗുരുതര പരുക്കേറ്റ ഗൃഹനാഥൻ വീട്ടിലേക്ക് ഇഴഞ്ഞു വരാൻ ശ്രമിക്കവെ മരിച്ചു. കുഴിത്തൊളു വാതല്ലൂര്‍ ജോസാണ് (56) ദാരുണമായി മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പുല്ലു ചെത്താനായി വീടിനു സമീപത്തെ പുരയിടത്തിലേക്ക് പോയതായിരുന്നു ജോസ്. ഇതിനിടെ കനത്ത മഴയിൽ മരം കടപുഴകി തലയിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.
ഏറെ നേരമായിട്ടും ജോസിനെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ജോസിനെ തലയിൽ ചോര വാർന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരം വീണതിൽ നിന്നും ഏറെ മാറിയായിരുന്നു ജോസ് കിടക്കുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സമീപത്ത് മരം വീണു കിടക്കുന്നതും മരത്തിൽ രക്ത കറയും കണ്ടത്.
തലയിൽ മരം വീണതോടെ വീട്ടിലേക്ക് വരാൻ ശ്രമിക്കുന്നതിനിടെ ചോര വാർന്ന് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ജോസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അസ്വാഭാവിക മരണത്തിനു കേസെുത്ത കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലിസിയാണ് ഭാര്യ. മക്കള്‍: പിന്‍റോ, മെറിന്‍.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
Post A Comment: