തിരുവനന്തപുരം: വിവാഹിതരായ രണ്ട് ഫെയ്‌സ് ബുക്ക് കാമുകിമാരുമായി 25 കാരൻ ഒളിച്ചോടി. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാൽ ഒളിച്ചോടിയ രണ്ട് യുവതികൾക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞം ചൊവ്വര സ്വദേശി മൃദുല(25), മുക്കോല സ്വദേശി ദിവ്യ(25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ആൺസുഹൃത്തായ പൊഴിയൂർ സ്വദേശി ടിറ്റോ(25)യെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.
മൂന്നുദിവസം മുൻപാണ് വിവാഹിതരായ ഇരുവരും സ്വന്തം കുട്ടികളെ ഉപേക്ഷിച്ച് ടിറ്റോയ്ക്കൊപ്പം നാടുവിട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. യുവതികളുടെ ഭർത്താക്കന്മാർ വിഴിഞ്ഞം പൊലീസിന് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയാണ് ദിവ്യ. ഇവർക്ക് നാലുവയസുള്ള മകനും രണ്ടര വയസ്സുള്ള മകളുമുണ്ട്. പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലാണ് മൃദുല ജോലിചെയ്യുന്നത്. ഇവർക്ക് മൂന്നരവയസ്സുള്ള ആൺകുട്ടിയുണ്ട്. വിഴിഞ്ഞം എസ്ഐ കെ.എൽ. സമ്പത്തിന്‍റെ നേതൃത്വത്തിൽ എസ്ഐ വിനോദ്, സിപിഒമാരായ ഷാഹിൽ, വനിതാ പൊലീസ് രഞ്ചിമ എന്നിവരാണ് ഹരിപ്പാട് നിന്ന് ഇവരെ അറസ്റ്റുചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്
ബംഗളൂരു: ഒരു കോളെജിലെ 60 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാംഗ്ലൂരിലെ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്.
വിദ്യാർഥികൾക്ക് കോവിഡ് കണ്ടെത്തിയതോടെ ഇവരെ ഹോസ്റ്റലുകളിൽ തന്നെ ക്വാറന്‍റീൻ ചെയ്‌തിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മൂന്നാഴ്ച മുമ്പാണ് ഇവിടെ ക്ലാസ് തുടങ്ങിയത്.
കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയതിന് ശേഷം കേരളത്തിൽ നിന്നും സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണമാണ് കർണാടക സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് അതിർത്തി കടത്തി വിടുന്നത്. ഇടക്കാലത്ത് ബംഗ്ലൂരുവിൽ എത്തുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്‍റൈൻ ഏർപ്പെടുത്താനും നീക്കമുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവുണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളിലും ഇപ്പോൾ ഇളവ് വന്നിട്ടുണ്ട്.
കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിപ ബാധ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിലേക്കുള്ള സന്ദർശനം ഒക്ടോബർ വരെ ഒഴിവാക്കണമെന്ന് കർണാടക സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
Post A Comment: