www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മക്കളെ ഉപേക്ഷിച്ച് വിവാഹിതരായവരുടെ ഒളിച്ചോട്ടം; യുവതിയും കാമുകനും പിടിയിൽ

Share it:



ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെയും ജീവിത പങ്കാളികളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനും കാമുകിയും പൊലീസ് പിടിയിൽ. രണ്ട് കുട്ടികളുടെ പിതാവായ ആലപ്പുഴ മാന്നാര്‍ കുരട്ടിശേരി പാവുക്കര മൂന്നാം വാര്‍ഡില്‍ കുറുമ്വഴക്കയില്‍ ടി. താമരാക്ഷന്‍ (42), പാവുക്കര ചെറുതാഴെയില്‍ രണ്ടുമക്കളുടെ മാതാവായ റംസിയ( 36) എന്നിവരാണ് അറസ്റ്റിലായത്.  

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച കുറ്റത്തിനാണ് അറസ്റ്റ്. ഇരുവരുടെയും അവിഹിത ബന്ധം അറിഞ്ഞ റംസിയയുടെ ഭർത്താവ് ഇത് അവസാനിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ വീണ്ടും ബന്ധം തുടരുകയായിരുന്നു. ബന്ധുക്കളുടെയും അയല്‍വാസികളുടെയും മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇനി ഒരിക്കലും താമരാക്ഷനുമായി ബന്ധം ഉണ്ടാകില്ലെന്ന് യുവതി ഉറപ്പു നല്‍കി. എന്നാല്‍, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം നോക്കി റംസിയ താമരാക്ഷനുമായി ഒളിച്ചോടുകയായിരുന്നു.

ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. താമരാക്ഷന്‍റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇടുക്കിയില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം

അടൂർ: ഭർത്താവ് മരിച്ചതറിയാതെ പുഴുവരിച്ച മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പഴക്കുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ അൽഫോൺസയാണ് നാല് ദിവസത്തോളം പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. മൃതദേഹത്തിനു നാല് ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ഫിലിപ്പോസ് ചെറിയാനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ താമസം. ഇന്നലെ രാവിലെ അയൽവാസി വീട്ടിലേക്ക് വിളിച്ചപ്പോൾ ഫിലിപ്പോസ് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. തുടർന്ന് അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ഇതോടെ ഫിലിപ്പോസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൊച്ചുമകൻ ഇന്നലെ രാവിലെ ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്. 

അൽഫോൺസ മാനസിക നിലതെറ്റിയതു പോലെയാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്‌സിൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. ജെസി, ജോസ് എന്നിവരാണ് മക്കൾ. 


Share it:

Kerala

Post A Comment: