കണ്ണൂർ: സംരംഭം തുടങ്ങാൻ വായ്‌പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി. കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭം തുടങ്ങാനായി വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെ അഞ്ചോടെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങുന്നതിനായിരുന്നു യുവാവ് ആലോചിച്ചിരുന്നത്. ഇതിനായി കേളകത്തെ ദേശസാൽകൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചിരുന്നു. വായ്‌പ നൽകാമെന്ന് അറിയിച്ചിരുന്നതിനാൽ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.
എന്നാൽ വായ്‌പ ലഭിക്കാതെ വന്നതോടെ പ്രതീക്ഷകൾ നശിച്ചതായി ഇയാൾ വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. പുതവേലിൽ ജഗനാഥന്‍റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ
ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വർഷം തടവ്
കുന്നംകുളം: വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളിൽ സൻമാർഗം ശാസ്ത്രം അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാടൻ അബ്‌ദുൾ റഫീക്കിനെയാണ് (44) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒൻപത് മാസം കൂടി തടവ് അനുഭവിക്കണം.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദ യാത്രക്കിടെ അധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവിനു സംശയം തോന്നി. തുടർന്ന് ഡോക്‌ടറുടെ അടുക്കൽ എത്തിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Post A Comment: