www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

20 വർഷത്തിനിടെ കൊന്നത് അഞ്ച് പേരെ; കൂടത്തായി മോഡൽ കൊലപാതക പരമ്പര

Share it:



ഗാസിയാബാദ്: കുടുംബ സ്വത്ത് കൈക്കലാക്കാൻ ഗാസിയാബാദിൽ കൂടത്തായി മോഡൽ കൊലപാതക പരമ്പര. ഒരു കുടുംബത്തിലെ അഞ്ച് പേരെയാണ് 20 വർഷത്തിനിടെ കൊലപ്പെടുത്തിയത്. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡൽ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. 

കേസിൽ ലീലു ത്യാഗി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സഹായികളും പിടിയിലായിട്ടുള്ളതായിട്ടാണ് വിവരം. ലീലു ത്യാഗിയുട അനനന്തരവൻ രേഷു ത്യാഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇരുപത് വർഷത്തെ കൊലപാതകങ്ങളിലേക്ക് വെളിച്ചം വീശിയത്. ഓഗസ്റ്റ് എട്ടിനാണ് രേഷു ത്യാഗി(24)യെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.  

കാറിൽ വെച്ച് കൊലപ്പെടുത്തിയ രേഷുവിന്‍റെ മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയായിരുന്നു. രേഷുവിന്‍റെ കുടുംബ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലീലുവിന്‍റെ പങ്ക് പുറത്തു വന്നത്. പിന്നാലെ ലീലു ത്യാഗി(45) യെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് 20 വർഷമായി നടന്ന കൊലപാതക പരമ്പരകളെ കുറിച്ച് വിവരം ലഭിക്കുന്നത്. കുടുംബ സ്വത്ത് പത്തൊമ്പത് വയസുള്ള തന്‍റെ മകന് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

രേഷുവിന്‍റെ ദുരൂഹ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് കുടുംബത്തിൽ നേരത്തേ നാല് പേർ കൂടി ദുരൂഹസാഹര്യങ്ങളിൽ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയങ്ങൾ ലീലുവിലേക്ക് നീണ്ടു. ഇയാൾക്കൊപ്പം സുരേന്ദ്ര ത്യാഗി, രാഹുൽ എന്നീ രണ്ട് സഹായികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ കൂടി ലീലുവിനെ സഹായിക്കാനുണ്ടായിരുന്നുവെന്നും ഇവർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് സ്വന്തം സഹോദരനെയാണ് ലീലു ആദ്യം കൊല്ലുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ചായിരുന്നു സഹോദരൻ സുധീർ ത്യാഗിയെ ലീലു കൊലപ്പെടുത്തിയത്. ഇതിനു ശേഷം സുധീർ കുടുംബത്തെ ഉപേക്ഷിച്ച് നാട് വിട്ടെന്ന് എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു.

സഹോദരനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്‍റെ ഭാര്യയെ വിവാഹം ചെയ്തു. കൊലപ്പെടുത്തി അതേ വർഷം തന്നെയായിരുന്നു സഹോദരന്‍റെ ഭാര്യയെ ലീലു വിവാഹം കഴിക്കുന്നത്. ഇതിനു പിന്നാലെ സുധീറിന്‍റെ രണ്ട് പെൺമക്കളേയും കൊലപ്പെടുത്തിയെന്നും ലീലു പൊലീസിനോട് പറഞ്ഞു.

2006 ലാണ് സുധീറിന്‍റെ എട്ട് വയസുള്ള ഇളയമകളെ വിഷം നൽകി കൊലപ്പെടുത്തിയത്. 2009 ൽ പത്തൊമ്പത് വയസുള്ള മൂത്ത മകളേയും വിഷം നൽകി കൊലപ്പെടുത്തി. ഈ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ ഉപേക്ഷിച്ചതായും ഇയാൾ വെളിപ്പെടുത്തി. 2013 ൽ മറ്റൊരു സഹോദരനായ ബ്രിജേഷ് ത്യാഗിയുടെ എട്ട് വയസുള്ള മകനേയും കൊലപ്പെടുത്തി. കൊലപാതക ശേഷം മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ഒന്നാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വർഷം തടവ് 

കുന്നംകുളം: വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിൽ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് ഇരുപത്തി ഒൻപതര വർഷം തടവും 2.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളിൽ സൻമാർഗം ശാസ്ത്രം അധ്യാപകനായ നിലമ്പൂർ ചീരക്കുഴി സ്വദേശി കാരാടൻ അബ്‌ദുൾ റഫീക്കിനെയാണ് (44) ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം ഒൻപത് മാസം കൂടി തടവ് അനുഭവിക്കണം. 

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദ യാത്രക്കിടെ അധ്യാപകനായ ഇയാൾ വിദ്യാർഥിനിയെ ലൈംഗികാവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. വിനോദ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവിനു സംശയം തോന്നി. തുടർന്ന് ഡോക്‌ടറുടെ അടുക്കൽ എത്തിച്ചപ്പോഴാണ് പീഡനം നടന്നതായി കണ്ടെത്തിയത്. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് മുറിവേറ്റിരുന്നു. ഇതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 


Share it:

National

Post A Comment: