പാലാ: ഉറങ്ങിക്കിടന്ന മകന്‍റെ ദേഹത്ത് പിതാവ് ആസിഡ് ഒഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്‍റെ ദേഹത്താണ് അഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ ചികിത്സയിലാണ്.
കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ അഛനും മകനും തമ്മിൽ വഴക്കുണ്ടായി. ശേഷം ഷിനു ഉറങ്ങാൻ പോയി. പിന്നീടാണ് ഗോപാലകൃഷ്ണൻ ആസിഡ് ഷിനുവിന്‍റെ ദേഹത്തൊഴിച്ചത്.
എവിടെ നിന്നാണ് ഇയാൾക്ക് ആസിഡ് ലഭിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ സ്കൂട്ടറെടുത്ത് ഗോപാലകൃഷ്ണൻ ഒളിവിൽ പോയി. പൊലീസ് പിന്നീട് മഫ്തിയിൽ നടത്തിയ തിരച്ചിലിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഷിനു അപകട നില തരണം ചെയ്തിട്ടില്ല. കോട്ടയം മെഡിക്കൽ കോളെജിലാണ് ഇയാൾ. ഏറ്റുമാനൂർ മജിസ്ട്രേറ്റ് ഷിനുവിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി
ലണ്ടൻ: നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി. ലണ്ടനിലാണ് സംഭവം. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ കുട്ടി ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയിലൂടെയാണ് യുഎസ്ബി കേബിൾ പുറത്തെടുത്തത്. 15 കാരന്‍റെ ജനനേന്ദ്രിയത്തിലാണ് യു.എസ്.ബി കേബിൾ കുടുങ്ങിയത്. നീളം അളക്കാൻ കേബിൾ ഉള്ളിലേക്ക് കടത്തുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ കേബിൾ കുടുങ്ങിയതോടെ കുട്ടി വേദന കൊണ്ട് പുളഞ്ഞു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വന്തം വീട്ടിൽ വച്ചു തന്നെയായിരുന്നു കുട്ടി ആ സാഹസം കാട്ടിയത്.
ആശുപത്രിയിൽ എത്തിച്ചയുടൻ നടത്തിയ സ്‌കാനിങ്ങിൽ കേബിൾ കുടുങ്ങിക്കിടക്കുന്ന വിധം മനസിലാക്കി. തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തിനു തകരാർ ഇല്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഡെയിലി മെയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Post A Comment: