ആഗ്ര: ക്ലാസ് മുറിയിൽ സിനിമാപാട്ട് വച്ച് ഡാൻസ് കളിച്ച അധ്യാപികമാർക്ക് സസ്പെൻഷൻ. ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ രംഗത്തെത്തിയത്.
ആഗ്രയിലെ അച്ച്നേരാ ബ്ലോക്കിലെ സാധൻ ഗവ. പ്രൈമറി സ്‌കൂളിലെ അധ്യാപികമാരാണ് ആളൊഴിഞ്ഞ ക്ലാസ് മുറിയിൽ ഡാൻസ് കളിച്ച് വീഡിയോ പിടിച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തതോടെ വീഡിയോ വേഗത്തിൽ വൈറലായി. തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
മേനു ലെഹങ്കാ ലേ ദേ എന്ന സിനിമാ പാട്ട് ഉച്ചത്തില്‍ വെച്ചാണ് അധ്യാപികമാര്‍ നൃത്തം ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 21-നാണ് ഡാന്‍സ് റെക്കോര്‍ഡ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് ഇത് പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടന്നു. ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് നൃത്തം ഷൂട്ട് ചെയ്തതെന്നാണ് പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ട്. വിദ്യാഭ്യാസ വകുപ്പിന്‍റെ ശില്‍പശാലയ്ക്ക് പോയതിനാല്‍, താന്‍ ആ ദിവസം സ്‌കൂളില്‍ ചെന്നില്ലെന്നും പ്രിന്‍സിപ്പലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഈ വീഡിയോ ഏറ്റെടുത്തിരുന്നു. ഇതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. അഞ്ച് അധ്യാപികമാരോട് വിശദീകരണം ചോദിച്ചു. അവരുടെ വിശദീകരണം തൃപ്‌തികരമല്ലാത്തതിനാലാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിയമങ്ങള്‍ ലംഘിച്ചു എന്നാരോപിച്ച് ഇവരെ സസ്‌പെൻഡ് ചെയ്‌തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p
ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊന്ന ശേഷം ആത്മഹത്യാ ശ്രമം; അമ്മ അറസ്റ്റിൽ
കോഴിക്കോട്: മൂന്നു വയസുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. കോഴിക്കോട് നാദാപുരത്താണ് ദാരുണമായ സംഭവം നടന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം കുട്ടികളുടെ മാതാവ് സുബിനയെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ രാത്രിയാണ് മഞ്ഞാപുറത്ത് റഫീഖിന്‍റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിൻ, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്. മക്കളെ കിണറ്റിൽ എറിഞ്ഞതായും താൻ കിണറ്റിൽ ചാടി മരിക്കുകയാണെന്ന് വാണിമേലിലെ സ്വന്തം വീട്ടിലേക്ക് ഫോണിൽ വിളിച്ച് അറിയിച്ച ശേഷമാണ് സുബിന കിണറ്റിൽ ചാടിയത്.
പതിനൊന്ന് മണിയോടെ ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ യുവതി കിണറ്റിലെ പൈപ്പിൽ പിടിച്ച് നിൽക്കുകയായിരുന്നു. ഒമ്പതരയോടെ തന്നെ കുട്ടികളെ കിണറ്റിൽ എറിഞ്ഞിരിക്കാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ സുബിനയെ രക്ഷപ്പെടുത്തി നാദാപുരം താലൂക്ക് ആശുപത്രിലെത്തിച്ചു. തുടർന്നാണ് നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സുബിന മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post A Comment: