www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

17 കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ യുവാവ് അറസ്റ്റിൽ

Share it:



ഇടുക്കി: ബന്ധുവായ 17 വയസുകാരിയെ ഇടുക്കിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയി ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ തമിഴ്‌നാട് ഉത്തമപാളയം കോളജ്‌നഗര്‍ ഡോര്‍ നമ്പര്‍ 22/7ല്‍ ശിവ(33)യെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കുടുക്കിയത്.  

അണക്കര സ്വദേശിനിയായ 17 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ ശിവ കുട്ടിയോട് പ്രണയം നടിച്ച് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ജൂലൈ ഏഴിന് അണക്കരയിലെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി ഇയാൾ കടന്നു. ഇരുവരെയും കാണാനില്ലെന്നു കാട്ടി പെൺകുട്ടിയുടെ ബന്ധുക്കൾ വണ്ടൻമേട് പൊലീസിൽ പരാതി നൽകിയിരുന്നു. 

ഇതിനെ തുടർന്ന് അന്വേഷണം നടത്തി വരവെയാണ് ഇയാൾ പെൺകുട്ടിയ്ക്കൊപ്പം വേളാങ്കണ്ണിയിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം വേഷം മാറി ഇവിടെയെത്തി ഇയാളെ കുടുക്കുകയായിരുന്നു. 

പെണ്‍കുട്ടി ഗര്‍ഭിണി ആയതിനാല്‍ പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്മോൻ, എസ്.എച്ച്.ഒ നവാസ്, എസ്.ഐ. സജിമോന്‍ ജോസഫ്, എ.എസ്.ഐ. ബേസില്‍ പി. ഐസക്, എസ്. സുബൈര്‍, സി.പി.ഒ ടോണി ജോണ്‍, വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

ആളില്ലാത്ത സമയത്ത് വിളിച്ചു വരുത്തി; ഇൻസ്റ്റഗ്രാം കാമുകൻ അമ്മയുടെ എ.ടി.എം കാർഡും പണവുമായി മുങ്ങി 

കോഴിക്കോട്: വീട്ടിൽ ആളില്ലാത്ത സമയത്ത് വിളിച്ചു വരുത്തിയ ഇൻസ്റ്റഗ്രാം കാമുകൻ പെൺകുട്ടിയുടെ അമ്മയുടെ എ.ടി.എം. കാർഡും പണവും കവർന്നു. കസബ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്നതായി മെസേജ് വന്നതോടെ അമ്മ പൊലീസിനെ സമീപിച്ചപ്പോഴാണ് മകളുടെ രഹസ്യ കാമുകനെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിക്കുന്നത്. സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയായ ഫ്രാൻസിസ് റോഡ് ഷഫീക് നിവാസിൽ അർഫാൻ (21) അറസ്റ്റിലായി. ഇയാൾക്കെതിരെ നിരവധി മോഷണ കേസുകൾ ഉള്ളതായി കസബ പൊലീസ് അറിയിച്ചിട്ടുണ്ട്. 

ഇൻസ്റ്റഗ്രാം വഴിയാണ് കല്ലായി സ്വദേശിനിയായ പെൺകുട്ടി ഇയാളുമായി പരിചയത്തിലാകുന്നത്. പിന്നീട് ഈ ബന്ധം പ്രണയമായി. ഇതിനിടെ വീട്ടിൽ ആളില്ലാത്ത സമയത്ത് പെൺകുട്ടി അർഫാനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അർഫാൻ പെൺകുട്ടി അറിയാതെ അമ്മയുടെ മുറിയിലെത്തി ബാഗിലുണ്ടായിരുന്ന നാല് എടിഎം കാർഡുകളും പണവും മോഷ്‌ടിച്ചു. 

ബന്ധുക്കൾ എത്തുന്നതിനു മുമ്പേ അർഫാൻ വീട്ടിൽ നിന്നും പോയിരുന്നു. പിന്നീട് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ എ.ടി.എമ്മുകളിൽ നിന്നായി 45,000 രൂപ പിൻവലിച്ചതായി അമ്മയ്ക്ക് മെസേജ് വന്നു. ഇതോടെയാണ് എ.ടി.എം മോഷ്‌ടിക്കപ്പെട്ടതായി അമ്മ അറിയുന്നത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ബാഗുമായി പുറത്ത് പോകാത്തതിനാൽ വീട്ടിൽ തന്നെയാണ് മോഷ്‌ടാവ് എത്തിയതെന്ന സൂചന പൊലീസിനു ലഭിച്ചു. 

തുടർന്ന് പണം പിൻവലിച്ച എ.ടി.എമ്മിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ കണ്ടെത്തി. എന്നാൽ ഇയാൾ എങ്ങനെ വീട്ടിലെത്തിയെന്നതായിരുന്നു പിന്നീട് പൊലീനെ കുഴക്കുന്ന ചോദ്യം. 

വീട്ടുകാരോട് വിവരം ചോദിച്ചെങ്കിലും തനിക്കോ മക്കൾക്കോ അറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ മകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പെൺകുട്ടിയെ മാറ്റി നിർത്തി ചോദ്യം ചെയ്‌തപ്പോഴാണ് ഇയാൾ വീട്ടിലെത്തിയ കാര്യം പുറത്ത് വരുന്നത്. 

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ അർഫാൻ നിരവധി തവണ പെൺകുട്ടിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. താൻ ബിരുദ വിദ്യാർഥിയാണെന്നും മാതാപിതാക്കൾ വിദേശത്താണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്. കൂട്ടുകാരുമൊത്തുള്ള ചിത്രങ്ങളും ഇ‍യാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കസബ പൊലീസ് ഇൻസ്പെക്റ്റർ എൻ. പ്രജീഷ്, എസ്.ഐ ടി. ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 


Share it:

Idukki

Post A Comment: