വൈക്കം: പ്ലസ് വൺ പരീക്ഷയെഴുതാൻ സ്‌കൂളിലേക്ക് പോയ 16 കാരി ഫെയ്‌സ് ബുക്ക് കാമുകനൊപ്പം മുങ്ങി. വൈക്കം ടി.വി. പുരം സ്വദേശിനിയാണ് ഐരാപുരം സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയത്. പെൺകുട്ടി വീട്ടിലെത്താതായതോടെ വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയെ 23 കാരന്‍റെ ഐരാപുരത്തെ വീട്ടിൽ നിന്നും കണ്ടെത്തി. പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്കു 12.30നാണ് പെൺകുട്ടി യുവാവിനൊപ്പം പോയത്. ബന്ധുക്കൾ പെണ്‍കുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും വിവരം ലഭിക്കാതിരുന്നതോടെയാണ് വൈക്കം പൊലീസിൽ പരാതി നൽകിയത്.
കുട്ടിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ബൈക്കിൽ വൈക്കത്തെത്തിയ യുവാവിനൊപ്പം പെണ്‍കുട്ടി പോരുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കടത്തി കൊണ്ടുപോയതിനു യുവാവിനെതിരെ പൊലിസ് കേസെടുത്തേക്കും. വൈദ്യ പരിശാധനയ്ക്കു ശേഷം ആവശ്യമെങ്കിൽ പോക്‌സോ നിയമപ്രകാരവും കേസെടുക്കുമെന്നും പൊലിസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്
ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്. പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം.
ഈ സമയത്താണ് പീഡനം നടന്നത്. ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു.
Post A Comment: