ഇടുക്കി: കട്ടപ്പനയിൽ 14 വയസുകാരിയെ വീടിനു സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ് നിഗമനം. ജാർഖണ്ഡ് സ്വദേശികളായ മുൻഷി ബസ്രയുടെയും അൽബീനയുടെയും മകൾ പ്രീതിയാണ് മരിച്ചത്. കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിലായിരുന്നു സംഭവം.
മൻഷിയും ബസ്രയും ഇവിടെ ഏലത്തോട്ടത്തിലെ ജോലിക്കാരായിരുന്നു. ജോലിയുടെ ഭാഗമായി ഇവർ താമസിച്ചിരുന്ന വീടിനു സമീപത്താണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടി ഉറങ്ങാൻ കിടന്നതാണെന്നും പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി ആത്മഹത്യ ചെയ്‌തതാണെന്ന് ഇവർ പറഞ്ഞത്.
ജാർഖണ്ഡിലുള്ള യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇവർ തമ്മിലുള്ള ഫോൺ വിളിയെ ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നു. ബുധനാഴ്ച്ച രാവിലെയും കുട്ടിയെ വഴക്ക് പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു.
ഇതിൽ മനംനൊന്ത് കുട്ടി വീടിനു സമീപത്തെ തോട്ടത്തിൽ പോയി ജീവനൊടുക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. നടപടികൾക്ക് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.
Post A Comment: