ഭോപ്പാൽ: വനിതാ പൊലീസ് കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പൊലീസ് ഡ്രൈവർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പൊലീസ് ഡ്രൈവർക്കെതിരെ കേസെടുത്ത വിവരം പുറത്ത് വിട്ടത്. പൊലീസ് ഉദ്യോഗസ്ഥയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന പൊലീസ് കോൺസ്റ്റബിളാണ് വനിതാ പൊലീസിന്‍റെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയത്.
സെപ്റ്റംബര്‍ 22നാണ് സംഭവം നടന്നത്. കുളിച്ചുകൊണ്ടിരിക്കെ ആരോ ക്യാമറയില്‍ പകര്‍ത്തുന്നതായി വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് സംശയം തോന്നി. പരിശോധിച്ചപ്പോള്‍ വാതിലിന് മുകളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ കണ്ടെത്തി. സംഭവ സ്ഥലത്തുനിന്ന് ഡ്രൈവര്‍ ഓടിപ്പോകുന്നതും ശ്രദ്ധയില്‍പ്പെട്ടു.
സെപ്റ്റംബര്‍ 26ന് വീട്ടിലെത്തിയ ഡ്രൈവര്‍ തന്‍റെ കൈയില്‍ നിങ്ങളുടെ നഗ്ന ദൃശ്യങ്ങളുണ്ടെന്നും അഞ്ച് ലക്ഷം രൂപ തന്നില്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്. പിന്നീട് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തു. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതി ഒളിവിലാണ്. മേലുദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതി ശനിയാഴ്ച ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട് അവിടെ നിന്ന് മുങ്ങി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
കളിക്കുന്നതിനിടെ ഗേറ്റ് വീണ് മൂന്നു വയസുകാരൻ മരിച്ചു
കണ്ണൂര്‍: കളിക്കുന്നതിനിടെ ഗേറ്റ് തലയിലേക്ക് വീണ് മുന്നു വയസുകാരൻ മരിച്ചു. പെരിഞ്ചേരിയില്‍ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്‍റെ മകന്‍ ഹൈദറാണ് മരിച്ചത്. മട്ടന്നൂര്‍ ഉരുവാച്ചാലിലായിരുന്നു സംഭവം. സ്ലൈഡിങ് ഗേറ്റാണ് കുട്ടിയുടെ തലയിലേക്ക് വീണത്.
ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. അടുത്ത വീട്ടിലെ ഗേറ്റില്‍ കുട്ടികള്‍ ഒരുമിച്ച് കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഗേറ്റ് മറിഞ്ഞ് അപകടം ഉണ്ടാകുന്നത്. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും പുലര്‍ച്ചെ രണ്ടോടെ മരിച്ചു. പ്രവാസിയായ റിഷാദ് തിരിച്ചെത്തിയ ശേഷമാകും ഖബറടക്കം.
Post A Comment: