ചെന്നൈ: പ്രണയത്തിൽ നിന്നും പിൻമാറിയ യുവതിയെ 25 കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യൻ കോളെജ് വിദ്യാർഥിനി ശ്വേതയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജി. രാമചന്ദ്രന്‍ (25) എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ചെന്നൈ താംബരം റെയില്‍വെ സ്റ്റേഷനില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ യുവാവ് കൊലപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. അടുത്തിടെ യുവതി പ്രണയത്തിൽ നിന്നും പിൻമാറി. കാണാന്‍ വരരുതെന്നും ഫോണ്‍ വിളിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ, യുവതിക്ക് പുതിയ ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയവും തന്നെ അവഗണിച്ചതിലുണ്ടായ വൈരാഗ്യവുമാണ് കൊലപാതകം നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്.
കോളെജ് വിട്ട് തിരിച്ച് വരികയായിരുന്ന ശ്വേതയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. തന്നെ എന്തിനാണ് അവഗണിക്കുന്നതെന്ന് രാമചന്ദ്രന്‍ ചോദിച്ചു. ഉത്തരം പറഞ്ഞില്ലെങ്കില്‍ സ്വന്തം ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞു. ഇത് പെണ്‍കുട്ടി വിശ്വസിക്കാതെ വന്നതോടെ യുവാവ് ആദ്യം സ്വന്തം കൈഞരമ്പ് മുറിച്ചു.
ഭയന്ന് പോയ യുവതി ബഹളം വെച്ചു. ഇതോടെ രാമചന്ദ്രന്‍ ശ്വേതയുടെ ശരീരത്തില്‍ ആഞ്ഞുകുത്തി. ആറുതവണ ആണ് ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. ആദ്യം കഴുത്തറുക്കുകയായിരുന്നു. ശേഷം മറ്റിടങ്ങളിലും മുറിവേല്‍പ്പിച്ചു. രക്തം വാര്‍ന്ന് പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു.
തുടര്‍ന്ന് യുവാവും കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. ശ്വേതയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാമചന്ദ്രന്‍റെ പദ്ധതി. എന്നാല്‍ സമീപത്തുണ്ടായിരുന്നവർ ഈ ശ്രമം പരാജയപ്പെടുത്തി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/JsVgnGYPwOZ0Bsjs6hu5nD
പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് അഛൻ ആത്മഹത്യ ചെയ്‌തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ
കണ്ണൂർ: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. വെട്ടേറ്റ കുഞ്ഞും മരിച്ചു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ (31) ആണ് ആത്മഹത്യ ചെയ്തത്. സതീശന്‍റെ വെട്ടേറ്റ് ഭാര്യ അഞ്ജു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
കണ്ണൂർ കുടിയാൻമലയില്‍ ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സതീശന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും മരുന്ന് കഴിക്കുന്ന ആളാണ് എന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ഏഴ് വര്‍ഷം മുമ്പാണ് സതീശും അഞ്ജുവും വിവാഹിതരായത്. ചില കുടുംബ പ്രശ്നങ്ങള്‍ അലട്ടിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
Post A Comment: