തിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ തൊഴിലാളിയെ കല്ലിട്ട് കൊലപ്പെടുത്താൻ ശ്രമം. ധനുവച്ചപുരം സ്വദേശി ഷൈൻകുമാറിനെയാണ് സുഹൃത്ത് ബിനു കൊലപ്പെടുത്താൻ ശ്രമിച്ചത്. പാറക്കല്ല് ദേഹത്ത് വീണു പരുക്കേറ്റ ഷൈൻകുമാറിനെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലെത്തിച്ചു. പാറശാല ഉദിയൻകുളങ്ങരയിലായിരുന്നു സംഭവം.
തൊഴിലാളികളായ ഷൈൻകുമാറും ഭുവനചന്ദ്രനും ചേർന്നാണ് കിണർ കുഴിച്ചുകൊണ്ടിരികുന്നത്. ഈ സമയത്ത് ഇവിടെയെത്തിയ ബിനു കിണറ്റിനുള്ളിൽ നിൽക്കുകയായിരുന്ന ഷൈൻ കുമാറിന്‍റെ ദേഹത്തേക്ക് വലിയ പാറക്കല്ല് ഇടുകയായിരുന്നു.
കല്ല് ഷൈൻകുമാറിന്‍റെ കൈയിലാണ് പതിച്ചത്. കല്ല് വീണതോടെ ഷൈൻകുമാർ കിണറിനുള്ളിൽ തളർന്നു വീണു. ഇതോടെ ഭുവനചന്ദ്രനും നാട്ടുകാരും ചേർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് ഷൈൻകുമാറിനെ പുറത്തെടുത്തത്. ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് ഇവരെന്നും കഴിഞ്ഞ ദിവസം കൂലി സംബന്ധിച്ച് തർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB
കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി
ലണ്ടൻ: നീളം അളക്കാൻ ശ്രമിക്കുന്നതിനിടെ കൗമാരക്കാരന്‍റെ ജനനേന്ദ്രിയത്തിൽ യു.എസ്.ബി കേബിൾ കുടുങ്ങി. ലണ്ടനിലാണ് സംഭവം. കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ കുട്ടി ആരോഗ്യ നില മെച്ചപ്പെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
ശസ്ത്രക്രിയയിലൂടെയാണ് യുഎസ്ബി കേബിൾ പുറത്തെടുത്തത്. 15 കാരന്‍റെ ജനനേന്ദ്രിയത്തിലാണ് യു.എസ്.ബി കേബിൾ കുടുങ്ങിയത്. നീളം അളക്കാൻ കേബിൾ ഉള്ളിലേക്ക് കടത്തുകയായിരുന്നു. ജനനേന്ദ്രിയത്തിനുള്ളിൽ കേബിൾ കുടുങ്ങിയതോടെ കുട്ടി വേദന കൊണ്ട് പുളഞ്ഞു. വിവരം അറിഞ്ഞ കുട്ടിയുടെ മാതാപിതാക്കളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വന്തം വീട്ടിൽ വച്ചു തന്നെയായിരുന്നു കുട്ടി ആ സാഹസം കാട്ടിയത്.
ആശുപത്രിയിൽ എത്തിച്ചയുടൻ നടത്തിയ സ്‌കാനിങ്ങിൽ കേബിൾ കുടുങ്ങിക്കിടക്കുന്ന വിധം മനസിലാക്കി. തുടർന്നായിരുന്നു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയുടെ ജനനേന്ദ്രിയത്തിനു തകരാർ ഇല്ലെന്നും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് ഡെയിലി മെയിൽ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Post A Comment: