മാവേലിക്കര: പൊലീസും നാട്ടുകാരും നോക്കി നിൽക്കെ അമ്മയുടെ കഴുത്തറുത്ത ശേഷം മകൻ ജീവനൊടുക്കാൻ ശ്രമിച്ചു. കാട്ടുവള്ളിൽ ക്ഷേത്രത്തിനു സമീപം ബുധനാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബ വഴക്ക് പരിഹരിക്കാനായി എത്തിയ പൊലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജനക്കൂട്ടത്തിന് മുന്നിലായിരുന്നു ഈരേഴ വടക്ക് നാമ്പോഴില്‍ സുരേഷ്‌കുമാര്‍ അമ്മ രുഗ്മിണിയമ്മയെ ക്രൂരമായി വെട്ടി പരുക്കേല്‍പ്പിച്ചത്.
സുരേഷ് വീടിനോട് ചേര്‍ന്ന ഷെഡിലിരുന്ന തന്‍റെ സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടു. ജനാലയിലൂടെ തീ വീടിനുളളിലേക്ക് പടർന്നു. വീടിനുളളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും കമ്പ്യൂട്ടറും കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്‍റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.
ഈ സമയത്താണ് സുരേഷ് രുഗ്മിണിയമ്മയുടെ കഴുത്തറത്തത്. പിന്നീട് സ്വയം കഴുത്തില്‍ കത്തിവെച്ച് മുറിവുണ്ടാക്കി. ഫയര്‍മാന്‍മാരായ ആര്‍ രാഹുല്‍, എ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് കീഴ്‌പ്പെടുത്തി. രുഗ്മിണിയമ്മയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷ്‌കുമാറിന്‍റെ കഴുത്തിലെ മുറിവ് സാരമുള്ളതല്ലെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HusAZsCPxMwIxKAryVG7rc
ഇടുക്കിയിൽ 14 കാരി പ്രസവിച്ചു; ബന്ധുവിനെതിരെ കേസ്
ഇടുക്കി: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 14 കാരി പ്രസവിച്ചു. ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ബൈസൺവാലി സ്വദേശിനിയായ പെൺകുട്ടിയാണ് കുഞ്ഞിന് ജൻമം നൽകിയത്. സംഭവത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ ബന്ധുവാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
രാജാക്കാട് പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് തന്നെ ബന്ധു പീഡനത്തിനിരയാക്കിയതായി കുട്ടി പറയുന്നത്. പഠനത്തിനായി രണ്ട് വർഷമായി ബന്ധുവിന്‍റെ വീട്ടിലായിരുന്നു കുട്ടിയുടെ താമസം.
ഈ സമയത്താണ് പീഡനം നടന്നത്. ബന്ധുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയതായും പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെയും കുട്ടിയുടെയും സംരക്ഷണം ജില്ലാ ശിശുസംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റെടുത്തു.
Post A Comment: